ചണ്ഡീഗഡ്: പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി ചുമതലയേറ്റ സത്യപ്രതിജ്ഞ ചടങ്ങിൽ കല്ലുകടിയായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിൻ്റെ അസാന്നിധ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്തപ്പോഴാണ് ചടങ്ങിൽ നിന്നും അമരീന്ദർ വിട്ട് നിന്നത്. പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു, എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണം ഉണ്ടായിട്ടും അമരീന്ദർ വിട്ട് നിൽക്കുകയായിരുന്നു. ഗവർണർ ബൻവാരിലാൽ പുരോഹിത് ആണ് ചരൺജിത് സിങ് ചന്നിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷം ഉണ്ടായ ട്വിസ്റ്റ് ഉപമുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലും ഉണ്ടായി. ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്ന് എഐസിസി നേതാക്കൾ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഓംപ്രകാശ് സോനിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ അമരീന്ദർ സിങിൻ്റെ സമ്മർദ്ദവും ചന്നിക്ക് വെല്ലുവിളിയാകും. രാജിവച്ച അമരീന്ദർ സിങ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചന്നി ദളിത് വിഭാഗത്തിൽ നിന്നുള്ള പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളിലെ ഉന്നതനും സിദ്ദുവിൻ്റെ വിശ്വസ്തനുമാണ് ചന്നി. അമരീന്ദറിൻ്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ സജീവമായതോടെ സുഖ് ജിന്തർ സിംഗ് രൺധാവയുടെ പേരാണ് ഉയർന്നുവന്നത്. എന്നാൽ സിദ്ദുവിൻ്റെ എതിർപ്പാണ് തീരുമാനത്തിൽ മാറ്റമുണ്ടാകാൻ കാരണമായത്.
രാജ്യത്ത് ഏറ്റവുമധികം ദളിത് വിഭാഗം താമസിക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ ദളിത് വോട്ടുകൾ ലക്ഷ്യമാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളാണ് ബിഎസ്പിക്ക് വേണ്ടി മുൻ ഭരണകക്ഷിയായ ശിരോമണി അകാലിദൾ മാറ്റിവച്ചിരിക്കുന്നത്. ദളിത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകുമെന്ന് അകാലി ദൾ വ്യക്തമാക്കിയിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടാണ് ചരൺജിത് സിങ് ചന്നിനെ പഞ്ചാബിൻ്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി എത്തിക്കാൻ ഹൈക്കമാൻഡിൽ സിദ്ദു സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനം ഉണ്ടാക്കിയത്. സിദ്ദുവിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതോടെ സംസ്ഥാനത്തെ സംസ്ഥാനത്തെ 35 ശതമാനത്തൊളം ദളിത് വോട്ടുകൾ അനുകൂലമാകാനുള്ള സാധ്യതകളും ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാൻ സിദ്ദുവിനായി. സിദ്ദുവിൻ്റെ നിലപാടിനെ ഹൈക്കമാൻഡ് അനുകൂലിക്കുകയും ചെയ്തു. പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകുന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ചർച്ചയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കേരളത്തിന് പുറമേ പഞ്ചാബിലും ഹൈക്കമാൻഡ് ശക്തമായ ഇടപെടൽ നടത്തുകയാണ്. പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായതോടെ അമരീന്ദർ കോൺഗ്രസിൻ്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചതായും റിപ്പോർട്ടുണ്ട്. അമരീന്ദർ സിങിൻ്റെ രാജിക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ ദേശീയ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണം ഉണ്ടായിട്ടും അമരീന്ദർ വിട്ട് നിൽക്കുകയായിരുന്നു. ഗവർണർ ബൻവാരിലാൽ പുരോഹിത് ആണ് ചരൺജിത് സിങ് ചന്നിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അവസാന നിമിഷം ഉണ്ടായ ട്വിസ്റ്റ് ഉപമുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലും ഉണ്ടായി. ബ്രഹ്മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്ന് എഐസിസി നേതാക്കൾ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഓംപ്രകാശ് സോനിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുന്നതും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റൻ അമരീന്ദർ സിങിൻ്റെ സമ്മർദ്ദവും ചന്നിക്ക് വെല്ലുവിളിയാകും. രാജിവച്ച അമരീന്ദർ സിങ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചന്നി ദളിത് വിഭാഗത്തിൽ നിന്നുള്ള പഞ്ചാബിലെ ആദ്യ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളിലെ ഉന്നതനും സിദ്ദുവിൻ്റെ വിശ്വസ്തനുമാണ് ചന്നി. അമരീന്ദറിൻ്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ സജീവമായതോടെ സുഖ് ജിന്തർ സിംഗ് രൺധാവയുടെ പേരാണ് ഉയർന്നുവന്നത്. എന്നാൽ സിദ്ദുവിൻ്റെ എതിർപ്പാണ് തീരുമാനത്തിൽ മാറ്റമുണ്ടാകാൻ കാരണമായത്.
രാജ്യത്ത് ഏറ്റവുമധികം ദളിത് വിഭാഗം താമസിക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ ദളിത് വോട്ടുകൾ ലക്ഷ്യമാക്കി നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളാണ് ബിഎസ്പിക്ക് വേണ്ടി മുൻ ഭരണകക്ഷിയായ ശിരോമണി അകാലിദൾ മാറ്റിവച്ചിരിക്കുന്നത്. ദളിത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകുമെന്ന് അകാലി ദൾ വ്യക്തമാക്കിയിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടാണ് ചരൺജിത് സിങ് ചന്നിനെ പഞ്ചാബിൻ്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി എത്തിക്കാൻ ഹൈക്കമാൻഡിൽ സിദ്ദു സമ്മർദ്ദം ചെലുത്തി അനുകൂല തീരുമാനം ഉണ്ടാക്കിയത്. സിദ്ദുവിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചരൺജിത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതോടെ സംസ്ഥാനത്തെ സംസ്ഥാനത്തെ 35 ശതമാനത്തൊളം ദളിത് വോട്ടുകൾ അനുകൂലമാകാനുള്ള സാധ്യതകളും ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാൻ സിദ്ദുവിനായി. സിദ്ദുവിൻ്റെ നിലപാടിനെ ഹൈക്കമാൻഡ് അനുകൂലിക്കുകയും ചെയ്തു. പഞ്ചാബിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകുന്നത് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ചർച്ചയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കേരളത്തിന് പുറമേ പഞ്ചാബിലും ഹൈക്കമാൻഡ് ശക്തമായ ഇടപെടൽ നടത്തുകയാണ്. പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായതോടെ അമരീന്ദർ കോൺഗ്രസിൻ്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചതായും റിപ്പോർട്ടുണ്ട്. അമരീന്ദർ സിങിൻ്റെ രാജിക്ക് പിന്നാലെ പാർട്ടിയിലുണ്ടായ പൊട്ടിത്തെറികൾ കൂടുതൽ രൂക്ഷമാകാതിരിക്കാൻ ദേശീയ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.