റാഞ്ചി: അയോധ്യയിലെ രാമക്ഷേ തറക്കല്ലിടൽ ചടങ്ങ് വൻ ആഘോഷമാക്കാനുള്ള നീക്കം ക്ഷേത്ര ട്രസ്‌റ്റ് ആരംഭിച്ച പശ്ചാത്തലത്തിൽ ആവശ്യവുമായി കോൺഗ്രസ് എംഎൽഎ പ്രദീപ് യാദവ്. രാമക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവിന് രാഹുൽ ഗാന്ധി നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദീപ് യാദവ് രാഹുലിന് കത്തയച്ചു.
Also Read: പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌ത ആ ചിത്രങ്ങൾ വ്യാജമോ? സഹായം നൽകണമെന്ന് പ്രവർത്തകരോട് ആഹ്വാനം
രാജ്യത്തിൻ്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടി മുന്നിട്ടിറങ്ങിയാൽ ആ പാർട്ടി സാഹചര്യം മുതലെടുക്കും. ക്ഷേത്ര നിമ്മാണത്തിലൂടെ ഒരു പാർട്ടി മാത്രം നേട്ടമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാൽ രാജ്യത്തിൻ്റെ ഐക്യത്തിനും മതേതരത്വത്തിനും കോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ബിജെപി നേതൃത്വവുമായി ഉണ്ടായിരുന്ന ബന്ധത്തിൻ്റെ അടിസ്ഥാനത്തിലല്ല താൻ ഇക്കാര്യം ആവശ്യപ്പെടുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഹകരിച്ചില്ലെങ്കിൽ രാജ്യത്തിൻ്റെ മത നിരപേക്ഷ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽക്കുമെന്നും പ്രദീപ് യാദവ് വ്യക്തമാക്കി. രാഹുലിന് അയച്ച കത്തിൻ്റെ പകര്‍പ്പുകള്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്‌പി അധ്യക്ഷ മായാവതി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ക്കും അയച്ചിട്ടുണ്ട്.
Also Read: കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം; മരുന്ന് ഉപയോഗിച്ചത് 1,077 മനുഷ്യരിൽ
അതിനിടെ രാമക്ഷേ തറക്കല്ലിടൽ ചടങ്ങ് നടത്തിപ്പുമായി അധികൃതർ മുന്നോട്ട് നീങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 50 വിഐപികള്‍ ഓഗസ്‌റ്റ് അഞ്ചിന് നടക്കുന്ന തറക്കലിടൽ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയാണ് ചടങ്ങ് നിർവഹിക്കുക. ഓഗസ്‌റ്റ് മൂന്ന് മുതൽ പൂജകൾ ആരംഭിക്കുമെന്നും
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.
Also Read: പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌ത ആ ചിത്രങ്ങൾ വ്യാജമോ? സഹായം നൽകണമെന്ന് പ്രവർത്തകരോട് ആഹ്വാനം
രാജ്യത്തിൻ്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടി മുന്നിട്ടിറങ്ങിയാൽ ആ പാർട്ടി സാഹചര്യം മുതലെടുക്കും. ക്ഷേത്ര നിമ്മാണത്തിലൂടെ ഒരു പാർട്ടി മാത്രം നേട്ടമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകരുത്. അങ്ങനെ സംഭവിച്ചാൽ രാജ്യത്തിൻ്റെ ഐക്യത്തിനും മതേതരത്വത്തിനും കോട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് ബിജെപി നേതൃത്വവുമായി ഉണ്ടായിരുന്ന ബന്ധത്തിൻ്റെ അടിസ്ഥാനത്തിലല്ല താൻ ഇക്കാര്യം ആവശ്യപ്പെടുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഹകരിച്ചില്ലെങ്കിൽ രാജ്യത്തിൻ്റെ മത നിരപേക്ഷ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽക്കുമെന്നും പ്രദീപ് യാദവ് വ്യക്തമാക്കി. രാഹുലിന് അയച്ച കത്തിൻ്റെ പകര്‍പ്പുകള്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്‌പി അധ്യക്ഷ മായാവതി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ക്കും അയച്ചിട്ടുണ്ട്.
Also Read: കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം; മരുന്ന് ഉപയോഗിച്ചത് 1,077 മനുഷ്യരിൽ
അതിനിടെ രാമക്ഷേ തറക്കല്ലിടൽ ചടങ്ങ് നടത്തിപ്പുമായി അധികൃതർ മുന്നോട്ട് നീങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 50 വിഐപികള്‍ ഓഗസ്‌റ്റ് അഞ്ചിന് നടക്കുന്ന തറക്കലിടൽ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയാണ് ചടങ്ങ് നിർവഹിക്കുക. ഓഗസ്‌റ്റ് മൂന്ന് മുതൽ പൂജകൾ ആരംഭിക്കുമെന്നും
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.