ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരെ റിസോട്ടിലേക്കു മാറ്റി. 75 എംഎൽഎമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് എംഎല്‍എമാര്‍ എത്തുന്നതെന്നാണ് വിശദീകരണം. നിയമസഭാ കക്ഷിയോഗത്തിനെത്തിയ 75 എംഎൽഎമാരെയാണു മാറ്റിയിരിക്കുന്നത്. 'ഓപ്പറേഷന്‍ താമര' നീക്കം ഇനിയും ഉണ്ടായേക്കുമെന്ന ഭീതിയാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം. യോഗത്തിൽ പങ്കെടുക്കാൻ എത്താതിരുന്ന നാല് എംഎൽഎമാരിൽ രണ്ട് പേർ വിശദീകരണം നൽകി. അനാരോഗ്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. ഫാക്സ് സന്ദേശം വഴിയായിരുന്നു ഇവർ വിശദീകരണം നൽകിയത്. മറ്റു രണ്ടു പേരെ കുറിച്ചു ഒരു വിവരവും ഇല്ല. ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസ് എംഎൽഎമാരായ രമേഷ് ജര്‍കിഹോളിക്കും കെ.മഹേഷിനും പാർട്ടി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കർണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ കർണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.