ആപ്പ്ജില്ല

'എയിംസ് സ്ഥാപിച്ചതും നെഹ്റു'; എന്തിനാണ് അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ പോയതെന്ന് തരൂര്‍

ഡൽഹിയിൽ എയിംസ് ആശുപത്രി ഉണ്ടായിരിക്കേ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതെന്നാണ് ശശി തരൂര്‍ ചോദിച്ചത്.

Samayam Malayalam 3 Aug 2020, 3:45 pm
ന്യൂഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെതിരെ കോൺഗ്രസ് എം പി ശശി തരൂര്‍. പൊതുമേഖലാ സ്ഥാപനങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകണമെങ്കിൽ ശക്തരായവര്‍ അതിനെ പിന്തുണയ്ക്കണമെന്ന് ശശി തരൂര്‍ ട്വീറ്റിൽ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ച അമിത് ഷായെ ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam അമിത് ഷായോടു ചോദ്യവുമായി ശശി തരൂർ
അമിത് ഷായോടു ചോദ്യവുമായി ശശി തരൂർ


ഡൽഹി എയിംസ് ആശുപത്രി സ്ഥാപിച്ചതിനെപ്പറ്റിയുള്ള ഒരു ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. ഡൽഹിയിൽ ആദ്യ എയിംസ് ആശുപത്രി സ്ഥാപിച്ചത് ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാൽ നെഹ്റുവിൻ്റെ ആശയസാക്ഷാത്കാരമാണെന്നായിരുന്നു വിശാഖ് ചെറിയാൻ എന്ന ട്വിറ്റര്‍ ഹാൻഡിൽ ട്വീറ്റ് ചെയ്തത്. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളിലൊന്നായ എയിംസിൻ്റെ ആശയം മുന്നോട്ടു വെച്ചത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയെ വൻകിട വ്യവസായങ്ങളുടെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതും സാമ്പത്തിക സ്ഥാപനങ്ങളുടെയും മിശ്രണയാണ് ഇന്ത്യയെ നെഹ്റു വിഭാവനം ചെയ്തത് എന്നാണ് ട്വീറ്റിൽ കുറിച്ചത്. ഈ ട്വീറ്റിൽ ശശി തരൂരിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

Also Read: 'കുറ്റസമ്മതത്തോടെ ഓര്‍ക്കണം': കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

ഇത് സത്യമാണെന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് അസുഖം വന്നപ്പോള്‍ എയിംസിൽ പോകാതെ അയൽ സംസ്ഥാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയതെന്ന് തരൂര്‍ ചോദിച്ചു.

Also Read: രാജ്യം വിടാൻ അനുമതി വേണ്ട; അറ്റാഷെയുടെ പങ്കിനെപ്പറ്റി എൻഐഎ ഒന്നും പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ

തനിക്ക് കൊവിഡ് സ്ഥിരകരിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തിൽ പോകണമെന്നുമായിരുന്നു അമിത് ഷാ ഞായറാഴ്ച ട്വീറ്റ് ചെയ്തത്. ആവശ്യമെങ്കിൽ ചികിത്സ തേടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷായ്ക്കു പുറമെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മധ്യമപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ആശുപത്രികളിൽ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്