ആപ്പ്ജില്ല

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ്: ഹര്‍ജി പിൻവലിച്ചു

ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി അദ്ദേഹം തന്നെ ഭരണഘടനാബെഞ്ചിന് വിട്ടത് ശരിയല്ലെന്ന് കപിൽ സിബൽ വാദിച്ചു

Samayam Malayalam 8 May 2018, 12:48 pm
ന്യൂഡൽഹി: ചീപ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭാധ്യക്ഷൻ തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജി പിൻവലിച്ചു. ഇതോടെ ഹര്‍ജ പിൻവലിച്ചതായി കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജിയിൽ വാദ കേള്‍ക്കാൻ തുടങ്ങവേയാണ് കോൺഗ്രസ് എംപിമാര്‍ക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ഹര്‍ജി പിൻവലിക്കുന്നതായി അറിയിച്ചത്.
Samayam Malayalam Supreme-Court-of-India


കേസിൽ വാദം തുടങ്ങിയപ്പോള്‍ തന്നെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെ സിബൽ ചോദ്യം ചെയ്തു. ചീഫ് ജസ്റ്റിസാണെങ്കിൽ അത് വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസിനെതിരെയുള്ള ഹര്‍ജി അദ്ദേഹം തന്നെ ഭരണഘടനാബെഞ്ചിന് വിട്ടത് കീഴ്വഴക്ക ലംഘനമാണെന്നും സിബൽ വാദിച്ചു. ഭരണഘടനാബെഞ്ചിന് വിട്ട ഉത്തരവ് ലഭ്യമാക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

എന്നാൽ ബെഞ്ച് രൂപവത്കരിക്കാനുള്ള പൂര്‍ണ അധികാരം ചീഫ് ജസ്റ്റിസിനാണെന്നും കേസിന്‍റെ മെറിറ്റിലേയ്ക്ക് വരാനും കോടതി കപിൽ സിബലിനോട് ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവ് കാണണമെന്ന വാദത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയായിരുന്നു. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കപിൽ സിബൽ വാദത്തിലേയ്ക്ക് കടന്നില്ല. തുടര്‍ന്ന് ഉത്തരവ് പുറത്തുവിടാൻ തയ്യാറല്ലെങ്കിൽ ഹര്‍ജിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് സിബൽ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹര്‍ജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. രാജ്യസഭാധ്യക്ഷൻ്റെ നടപടിക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ കുറഞ്ഞത് 50 എംപിമാരെങ്കിലും ഒപ്പിടണമെന്ന് മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെ മുതിര്‍ന്ന അഞ്ചു ജഡ്ജിമാരെയും ഉള്‍പ്പെടുത്താതെ ആറാമനായ എ.കെ. സിക്രി മുതല്‍ താഴോട്ടുള്ളവരെ ഉള്‍പ്പെടുത്തിയ ബെഞ്ചിനാണ് കേസ് നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്