കോപ്പൽ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.
ചെങ്കോട്ടയില്‍ വെച്ച് സ്വച്ഛ് ഭാരതിനെ പറ്റിയും ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനെ പറ്റിയും വാചാലനായപ്പോള് പരിഹസിച്ചവര്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരാണ്. അവര്‍ക്ക് പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കാൻ സാധിക്കില്ല. വായിൽ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാവപ്പെട്ടവരുടെ ദുരിതങ്ങളെപ്പറ്റി അറിയില്ലെന്നും സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സാധിക്കില്ലെന്നും പ്രചാരണ വേദിയിൽ വെച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 നു മുമ്പ് രാജ്യത്തെ 40 ശതമാനം വീടുകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് രാജ്യത്തെ 80 ശതമാനം ഭവനങ്ങളിലും ശൗചാലയങ്ങള്‍ ഉണ്ട്. അത് ഞങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ്. ബിജെപി രാജ്യസ്നേഹത്തില്‍ വിശ്വസിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഒരു കുടുംബത്തെ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നും രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഗാന്ധി കുടുംബത്തില്‍പ്പെട്ട രാഹുല്‍ഗാന്ധി 2019ൽ നാലാം പ്രധാനമന്ത്രിയാകാനുള്ള കഠിന പരിശ്രമത്തിലാണെന്നും മോദി പരിഹസിച്ചു.
ചെങ്കോട്ടയില്‍ വെച്ച് സ്വച്ഛ് ഭാരതിനെ പറ്റിയും ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനെ പറ്റിയും വാചാലനായപ്പോള് പരിഹസിച്ചവര്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരാണ്. അവര്‍ക്ക് പാവപ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസിലാക്കാൻ സാധിക്കില്ല. വായിൽ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് പാവപ്പെട്ടവരുടെ ദുരിതങ്ങളെപ്പറ്റി അറിയില്ലെന്നും സ്വച്ഛ് ഭാരത് പ്രചാരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ സാധിക്കില്ലെന്നും പ്രചാരണ വേദിയിൽ വെച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഞങ്ങളുടെ പാര്‍ട്ടി അതിന് സദാ പ്രതിജ്ഞാബദ്ധരാണ്. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ഒരു വീട്ടില്‍ ശൗചാലയം നിര്‍മിക്കുന്നതിനു വേണ്ടി മല്ലമ്മ എന്ന പെണ്‍കുട്ടി നിരാഹാര സമരം നടത്തിയിരുന്നു. ഞാന്‍ മന് കി ബാത്തില്‍ അത്തരം സാധാരണക്കാരെ കുറിച്ചാണ് സംസാരിച്ചത്. അവയാണ് സ്വച്ഛ് ഭാരത് പ്രചാരണത്തിന് പ്രോത്സാഹനമായത്. ശൗചാലയമെന്നത് വെറുമൊരു സൗകര്യം മാത്രമാണെങ്കിലും അതിന് സ്ത്രീകളുടെ മാന്യതയുമായി ബന്ധമുണ്ട്.
2014 നു മുമ്പ് രാജ്യത്തെ 40 ശതമാനം വീടുകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് രാജ്യത്തെ 80 ശതമാനം ഭവനങ്ങളിലും ശൗചാലയങ്ങള്‍ ഉണ്ട്. അത് ഞങ്ങളുടെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ഉണ്ടായതാണ്. ബിജെപി രാജ്യസ്നേഹത്തില്‍ വിശ്വസിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഒരു കുടുംബത്തെ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നും രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഗാന്ധി കുടുംബത്തില്‍പ്പെട്ട രാഹുല്‍ഗാന്ധി 2019ൽ നാലാം പ്രധാനമന്ത്രിയാകാനുള്ള കഠിന പരിശ്രമത്തിലാണെന്നും മോദി പരിഹസിച്ചു.