ന്യൂഡൽഹി: ഇന്ത്യ - പാക് അതിര്‍ത്തിയിൽ യുദ്ധസമാന സാഹചര്യമെന്ന് കോൺഗ്രസിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അഹമ്മദാബാദിൽ നാളെ ചേരാനിരുന്ന നിര്‍ണ്ണായക യോഗം മാറ്റി വെച്ചു. നാളെ നടത്താനിരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് മാറ്റി വെച്ചത്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയും സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രവര്‍ത്തകസമിതി യോഗം മാറ്റിവെച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല പറഞ്ഞു. യോഗം മാറ്റി വെച്ചതിനു പുറമെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിയും മാറ്റി വെച്ചിട്ടുണ്ട്.
ഇതിനിടെ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കൂടാത വിഷയം ബിജെപി രാഷ്ട്രീയവത്കരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന അപലപിച്ചു. കോൺഗ്രസ് അടക്കമുള്ള രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ബിജെപി നിലപാടിനെ അപലപിച്ച് പ്രസ്താവനയിറക്കിയത്.
ഇതിനിടെ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കൂടാത വിഷയം ബിജെപി രാഷ്ട്രീയവത്കരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന അപലപിച്ചു. കോൺഗ്രസ് അടക്കമുള്ള രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ബിജെപി നിലപാടിനെ അപലപിച്ച് പ്രസ്താവനയിറക്കിയത്.