ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്നു സുപ്രീംകോടതി പറഞ്ഞെന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിൽ ഖേദം പ്രകടനം മാത്രം പോരെന്നു സുപ്രീംകോടതി നിലപാടെടുത്തതോടെയാണ് രാഹുൽ മാപ്പു പറയാൻ തയ്യാറായത്. രാഹുൽ ഗാന്ധി ബ്രാക്കറ്റിലാണ് ഖേദം പ്രകടനം നടത്തിയതെന്ന് മുതിര്‍ന്ന അഭിഭാഷകനായ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. ഈ ഖേദ പ്രകടനം കണ്ണിൽ പൊടിയിടൽ ആണ്. ഇത് നിരാകരിക്കണം. ശേഷം നടപടി എടുക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കാമോ. ഒരു സ്ഥലത്ത് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. ഒടുവിൽ ഒരു ഖേദ പ്രകടനം. എന്ത് ഖേദ പ്രകടനം ആണ് ഇത് ? രാഹുൽ ഗാന്ധിക്ക് കോടതിയോട് ബഹുമാനം ഇല്ലെന്ന് കോടതി പറയുന്നു. ഇതേ സമയം രാഹുൽ ഗാന്ധിയുടെ സത്യവാങ് മൂലത്തെ തെറ്റായാണ് ഇവിടെ അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത് വീണ്ടും കോടതി രംഗത്തെത്തിയതോടെയാണ് രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞത്.
സുപ്രീംകോടതിക്ക് രാഷ്ട്രീയത്തിൽ താത്പര്യം ഇല്ല. തിങ്കളാഴ്ച പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യൂവെന്നും കോടതി അലക്ഷ്യ ഹർജി അന്ന് വീണ്ടും പരിഗണിക്കാമെന്നും കോടതി ഉത്തരവിട്ടു.
ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിക്കാമോ. ഒരു സ്ഥലത്ത് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. ഒടുവിൽ ഒരു ഖേദ പ്രകടനം. എന്ത് ഖേദ പ്രകടനം ആണ് ഇത് ? രാഹുൽ ഗാന്ധിക്ക് കോടതിയോട് ബഹുമാനം ഇല്ലെന്ന് കോടതി പറയുന്നു. ഇതേ സമയം രാഹുൽ ഗാന്ധിയുടെ സത്യവാങ് മൂലത്തെ തെറ്റായാണ് ഇവിടെ അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത് വീണ്ടും കോടതി രംഗത്തെത്തിയതോടെയാണ് രാഹുൽ ഗാന്ധി മാപ്പ് പറഞ്ഞത്.
സുപ്രീംകോടതിക്ക് രാഷ്ട്രീയത്തിൽ താത്പര്യം ഇല്ല. തിങ്കളാഴ്ച പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യൂവെന്നും കോടതി അലക്ഷ്യ ഹർജി അന്ന് വീണ്ടും പരിഗണിക്കാമെന്നും കോടതി ഉത്തരവിട്ടു.
ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.