ബെംഗലൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലും മത്സരിക്കണമെന്ന് നേതാക്കള്‍. കര്‍ണാടക പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി ഇത്തവണയും മത്സരിക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ അമേഠിക്കു പുറമേ രാഹുലിനായി മറ്റൊരു മണ്ഡലവും ഹൈക്കമാൻഡ് തേടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധി കര്‍ണാകയിൽ നിന്ന് മത്സരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതിനിധിയായിരിക്കണം. ഇതിനായി കര്‍ണാടക തിരഞ്ഞെടുക്കണമെന്ന് കര്‍ണാടക പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു ട്വിറ്ററിൽ കുറിച്ചു. ഇദ്ദേഹത്തെ പിന്തുണച്ച് കര്‍ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയയും രംഗത്തുവന്നു. കര്‍ണാടകയിൽ നിന്ന് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിച്ച് വിജയം തെളിയിച്ചതാണ്. ഇവിടെ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014 ൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ഗുജറാത്തിലെ വഡോദരയിൽ നിന്ന് നരേന്ദ്രമോദി മത്സരിച്ച് വിജയിച്ചിരുന്നു.
രാഹുൽ ഗാന്ധി കര്‍ണാകയിൽ നിന്ന് മത്സരിക്കണമെന്ന് അപേക്ഷിക്കുന്നു. ഇദ്ദേഹം ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രതിനിധിയായിരിക്കണം. ഇതിനായി കര്‍ണാടക തിരഞ്ഞെടുക്കണമെന്ന് കര്‍ണാടക പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു ട്വിറ്ററിൽ കുറിച്ചു. ഇദ്ദേഹത്തെ പിന്തുണച്ച് കര്‍ണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയയും രംഗത്തുവന്നു. കര്‍ണാടകയിൽ നിന്ന് ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിച്ച് വിജയം തെളിയിച്ചതാണ്. ഇവിടെ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014 ൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും ഗുജറാത്തിലെ വഡോദരയിൽ നിന്ന് നരേന്ദ്രമോദി മത്സരിച്ച് വിജയിച്ചിരുന്നു.