ന്യൂഡൽഹി: യൂത്ത് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. ശരത്, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും വരെ വിശ്രമമില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാറിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടി കൊല്ലപ്പെട്ട പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ഇവരുടെ മരണം ഞെട്ടൽ ഉളവാക്കുന്നതാണ്.കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ വിശ്രമമില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
അതിനിടെ, കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രാഥമിക റിപ്പോർട്ട്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത് ലാലിൻ്റെ കഴുത്തിൽ ആഴത്തിൽ വേട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. അതോടൊപ്പം ഇരുകാലുകളിലുമായി അഞ്ച് മാരകവെട്ടും കൈകളിലെ അസ്ഥികള്‍ തകർന്നിട്ടുമുണ്ട്. കൃപേഷിൻ്റെ തലയിൽ ആഴത്തിൽ വെട്ടേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിക്കുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (ജോഷി) എന്നിവരെ വെട്ടിക്കൊന്നത്. കാറിലെത്തിയ സംഘമാണ് കൃത്യത്തിനു പിന്നിലെന്നാണ് വിവരം. കൃപേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ശരത്ത് ലാൽ മംഗലാപുരത്തെ ആശുപത്രിയിലും വെച്ചാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താൽ രാവിലെ ആരംഭിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിൻ്റെ ഗൂഢാലോചനയാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആരോപിച്ചു. അതേസമയം സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു.
അതിനിടെ, കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രാഥമിക റിപ്പോർട്ട്. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത് ലാലിൻ്റെ കഴുത്തിൽ ആഴത്തിൽ വേട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. അതോടൊപ്പം ഇരുകാലുകളിലുമായി അഞ്ച് മാരകവെട്ടും കൈകളിലെ അസ്ഥികള്‍ തകർന്നിട്ടുമുണ്ട്. കൃപേഷിൻ്റെ തലയിൽ ആഴത്തിൽ വെട്ടേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്നലെ രാത്രി എട്ട് മണിക്കുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (ജോഷി) എന്നിവരെ വെട്ടിക്കൊന്നത്. കാറിലെത്തിയ സംഘമാണ് കൃത്യത്തിനു പിന്നിലെന്നാണ് വിവരം. കൃപേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ശരത്ത് ലാൽ മംഗലാപുരത്തെ ആശുപത്രിയിലും വെച്ചാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താൽ രാവിലെ ആരംഭിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിൻ്റെ ഗൂഢാലോചനയാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവനെടുത്തതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആരോപിച്ചു. അതേസമയം സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു.