ന്യൂഡൽഹി: വോട്ടര്‍മാര്‍ക്ക് നന്ദി അറിയാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത ആഴ്ച വയനാട്ടിൽ എത്തും. കേരളത്തിൽ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വയനാട്ടിൽ നിന്ന് വിജയിച്ചത്. അടുത്ത ആഴ്ച രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രണ്ട് സീറ്റിൽ നിന്ന് മത്സരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സിറ്റിങ് സീറ്റായ അമേഠിയിലും വയനാട്ടിലുമാണ് രാഹുൽ ജനവിധി തേടിയത്. എന്നാൽ വയനാട്ടിൽ മാത്രമാണ് കോൺഗ്രസ് അധ്യക്ഷന് വിജയിക്കാനായത്. കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടിലെ സമ്മതിദായകര്‍ രാഹുലിനെ തെരഞ്ഞെടുത്തത്. 4.31 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍, എൻഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. 7,06,367 വോട്ടുകളാണ് രാഹുലിന് വയനാട്ടിൽ നിന്ന് ലഭിച്ചത്.
അതേസമയം കോൺഗ്രസിൻ്റെ പാരമ്പര്യ മണ്ഡലമായ അമേഠിയിൽ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്‍മൃതി ഇറാനിയാണ് വിജയിച്ചത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്‍മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച രാഹുലിന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവര്‍ വയനാട്ടിലെ സർട്ടിഫിക്കറ്റ് കൈമാറും.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രണ്ട് സീറ്റിൽ നിന്ന് മത്സരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സിറ്റിങ് സീറ്റായ അമേഠിയിലും വയനാട്ടിലുമാണ് രാഹുൽ ജനവിധി തേടിയത്. എന്നാൽ വയനാട്ടിൽ മാത്രമാണ് കോൺഗ്രസ് അധ്യക്ഷന് വിജയിക്കാനായത്. കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വയനാട്ടിലെ സമ്മതിദായകര്‍ രാഹുലിനെ തെരഞ്ഞെടുത്തത്. 4.31 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍, എൻഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. 7,06,367 വോട്ടുകളാണ് രാഹുലിന് വയനാട്ടിൽ നിന്ന് ലഭിച്ചത്.
അതേസമയം കോൺഗ്രസിൻ്റെ പാരമ്പര്യ മണ്ഡലമായ അമേഠിയിൽ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്‍മൃതി ഇറാനിയാണ് വിജയിച്ചത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്‍മൃതി രാഹുലിനെ പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച രാഹുലിന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവര്‍ വയനാട്ടിലെ സർട്ടിഫിക്കറ്റ് കൈമാറും.