ഭോപ്പാൽ: അധികാരത്തിൽ വന്നാൽ സർക്കാർ ഓഫീസുകളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് ആർഎസ്എസ് സംഘടനകളോടുള്ള നയം വ്യക്തമാക്കിയത്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്‌ദാനവും ഇത് തന്നെയാണ്.
ആർഎസ്എസ് ശാഖകൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവർത്തിക്കാമെന്ന് ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടിരുന്നു. ചൗഹാന്റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഹിന്ദുത്വ പ്രീണനം കോൺഗ്രസും മധ്യപ്രദേശിൽ പിന്തുടരുന്നുണ്ട്. വനവാസകാലത്ത് രാമൻ സഞ്ചരിച്ചുവെന്ന് വിശ്വസിക്കുന്ന പാതയിലൂടെ രാം പഥ് നിർമിക്കുമെന്നും അധികാരത്തിലെത്തിയാൽ സംസ്‌കൃത ഊന്നൽ കൊടുക്കുന്ന പദ്ധതികൾ രൂപീകരിക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം നൽകുന്നു.ബിജെപിക്കും ആർഎസ്എസിനും എതിരെ നിൽക്കുമ്പോഴും കോൺഗ്രസ് ഹിന്ദുത്വ പ്രീണനം നടപ്പാക്കുന്നുണ്ട്. ഈ മാസം 28 നാണ് മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തമാസം 11 നാണ് അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്.
കോൺഗ്രസ് പ്രകടനപത്രികക്ക് വചന പത്ര എന്നാണ് പേരിട്ടിരിക്കുന്നത്. ചാണകവും ഗോമൂത്രവും സംസ്‌കരിക്കാൻ പ്രത്യേക യൂണിറ്റുകൾ ആരംഭിക്കും.പ്രത്യേക ആധ്യാത്മിക വകുപ്പ് രൂപീകരിക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം നൽകുന്നു. കൂടാതെ 1100 കോടി രൂപ നർമദ മണ്ണടിയുടെ പുനരുദ്ധാരണത്തിനായി വകയിരുത്തുമെന്നും കോൺഗ്രസ് വാഗ്‌ദാനമുണ്ട്.
ആർഎസ്എസ് ശാഖകൾക്ക് സർക്കാർ ഓഫീസുകളിൽ പ്രവർത്തിക്കാമെന്ന് ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടിരുന്നു. ചൗഹാന്റെ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഹിന്ദുത്വ പ്രീണനം കോൺഗ്രസും മധ്യപ്രദേശിൽ പിന്തുടരുന്നുണ്ട്. വനവാസകാലത്ത് രാമൻ സഞ്ചരിച്ചുവെന്ന് വിശ്വസിക്കുന്ന പാതയിലൂടെ രാം പഥ് നിർമിക്കുമെന്നും അധികാരത്തിലെത്തിയാൽ സംസ്‌കൃത ഊന്നൽ കൊടുക്കുന്ന പദ്ധതികൾ രൂപീകരിക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം നൽകുന്നു.ബിജെപിക്കും ആർഎസ്എസിനും എതിരെ നിൽക്കുമ്പോഴും കോൺഗ്രസ് ഹിന്ദുത്വ പ്രീണനം നടപ്പാക്കുന്നുണ്ട്. ഈ മാസം 28 നാണ് മധ്യപ്രദേശിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തമാസം 11 നാണ് അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്.
കോൺഗ്രസ് പ്രകടനപത്രികക്ക് വചന പത്ര എന്നാണ് പേരിട്ടിരിക്കുന്നത്. ചാണകവും ഗോമൂത്രവും സംസ്‌കരിക്കാൻ പ്രത്യേക യൂണിറ്റുകൾ ആരംഭിക്കും.പ്രത്യേക ആധ്യാത്മിക വകുപ്പ് രൂപീകരിക്കുമെന്നും കോൺഗ്രസ് വാഗ്‌ദാനം നൽകുന്നു. കൂടാതെ 1100 കോടി രൂപ നർമദ മണ്ണടിയുടെ പുനരുദ്ധാരണത്തിനായി വകയിരുത്തുമെന്നും കോൺഗ്രസ് വാഗ്‌ദാനമുണ്ട്.