ലഖ്നൗ: ഉത്തർപ്രദേശിൽ നിയമവാഴ്ചയും ജംഗിൾ രാജും തമ്മിൽ വ്യത്യാസമില്ലെന്ന് കോൺഗ്രസ്. മൂന്ന് ദിവസം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഉത്തർപ്രദേശിലെ ആദ്യ വനിതാ ബാർകൗണ്‍സില്‍ പ്രസിഡന്റ് ദർവേശ് സിംഗ് കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആഗ്ര കോടതി പരിസരത്തുവെച്ചാണ് ബാർകൗണ്‍സില്‍ പ്രസിഡന്റ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് പ്രസിഡന്റ് കൊല്ലപ്പെട്ടതെന്നും ജംഗിൾരാജും യുപിയിലെ നിയമവാഴ്ചയും തമ്മിൽ വ്യത്യാസം ഇല്ലെന്നും കോൺഗ്രസ് വക്താവ് ട്വീറ്റ് ചെയ്തു. അഭിഭാഷകനും പരിചയക്കാരനുമായ മനീഷ് ശർമയാണ് ദർവേശ് സിംഗിനെ വെടിവെച്ചുകൊന്നത്.
ആഗ്ര കോടതി പരിസരത്തുവെച്ചാണ് ബാർകൗണ്‍സില്‍ പ്രസിഡന്റ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് പ്രസിഡന്റ് കൊല്ലപ്പെട്ടതെന്നും ജംഗിൾരാജും യുപിയിലെ നിയമവാഴ്ചയും തമ്മിൽ വ്യത്യാസം ഇല്ലെന്നും കോൺഗ്രസ് വക്താവ് ട്വീറ്റ് ചെയ്തു. അഭിഭാഷകനും പരിചയക്കാരനുമായ മനീഷ് ശർമയാണ് ദർവേശ് സിംഗിനെ വെടിവെച്ചുകൊന്നത്.