ആപ്പ്ജില്ല

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം

21 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത് വെള്ളിയാഴ്ചയാണ്.

Samayam Malayalam 3 Sept 2018, 8:04 pm
ബെംഗലൂരു: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ‌തൂക്കം.2662 സീറ്റുകളിൽ 982 സീറ്റുകൾ കോൺഗ്രസിനും 926 സീറ്റുകൾ ബിജെപിക്കും ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭകളിൽ കോൺഗ്രസ് ജെഡിഎസ് കൂട്ടുകെട്ട് ഭരണം നടത്തും. മൈസൂരു, ശിവമോഗ, തുംകൂറു കോർപ്പറേഷനുകളിലേക്കും 53 മുനിസിപ്പാലിറ്റികളിലേക്കും 23 നഗരപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Samayam Malayalam congress


നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൈവിട്ട ഹൈദരാബാദ് കർണാടകത്തിൽ കോൺഗ്രസിന് 60 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചു. ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലെ മുനിസിപ്പാലിറ്റികൾ, തീരദേശം എന്നിവ ബിജെപിയെ പിന്തുണച്ചു.21 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നത് വെള്ളിയാഴ്ചയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള ശക്തിപ്രകടനമായാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്.

കോൺഗ്രസും ജെഡിഎസും ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെങ്കിലും തൂക്കുസഭ വരുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് ഭരിക്കും. നിലവിൽ ബിജെപി ലീഡ് ചെയ്യുന്ന നഗരപ്രദേശങ്ങളിൽ പകുതി സീറ്റ് പിടിച്ചാൽ പോലും നേട്ടമാണന്നായിരുന്നു കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും വിലയിരുത്തൽ.
ഫലമറിഞ്ഞ ഒട്ടേറെ സ്ഥലങ്ങളിൽ തൂക്കുസഭയ്ക്ക് സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ കോൺഗ്രസ് - ജെഡിഎസ് സഖ്യമായിരിക്കും ഭരിക്കുക.സെപ്റ്റംബറിൽ കാലാവധി പൂര്‍ത്തിയായ 105 തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രളയം ബാധിച്ച കുടകിലെ കുശാൽ നഗര്‍, വിരാജ്പേട്ട്, സോമവാര്‍പേട്ട് എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്