റാഞ്ചി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് 101 കോടി രൂപ സംഭാവന കൊടുത്ത് കോൺഗ്രസ് ശ്രീരാമനിലുള്ള വിശ്വാസം തെളിയിക്കണമെന്ന് ബിജെപി നേതാവ്. ഛത്തീസ്ഗഡിലെ ബിജെപി നേതാവും എംഎൽഎയുമായ ബ്രിജ്മോഹൻ അഗര്‍വാളാണ് കോൺഗ്രസിനോട് രാമക്ഷേത്രത്തിനു വേണ്ടി 101 കോടി രൂപ സംഭാവന ആവശ്യപ്പെട്ടത്.
അതേസമയം ബിജെപി നേതാവിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്തെത്തി. അയോധ്യയിൽ രാമക്ഷേത്രത്തിനെന്ന പേരിൽ ബിജെപി പിരിച്ച പണത്തിൻ്റെ കണക്ക് ഏറ്റവുമാദ്യം ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യയിലെ ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് 713.45 കോടി രൂപ ചെലവിൽ രാമക്ഷേത്രം നിര്‍മിക്കുന്നത്. ഈ പണം സംഭാവനയിലൂടെ കണ്ടെത്താനാണ് ട്രസ്റ്റിൻ്റെ ശ്രമം. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു.
Also Read: രാജ്യം അടച്ചുപൂട്ടുന്നു; ഭാരത് ബന്ദില്‍ ഏതെല്ലാം മേഖലകളെ ബാധിക്കും? തുറക്കുന്നതും അടഞ്ഞു കിടക്കുന്നതും
"ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞ‌് അവര്‍ പിരിച്ച പണത്തിൻ്റെ കണക്ക് ഏറ്റവുമാദ്യം കാണിക്കട്ടെ." മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 1992ൽ ബിജെപി ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം കോടിക്കണക്കിന് രൂപ സംഭാവന പിരിച്ചിരുന്നുവെെന്നും ഈ തുക എങ്ങനെയാണ് ചെലവാക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "എത്രത്തോളം ഇഷ്ടികകളും പണവുമാണ് ക്ഷേത്രനിര്‍മാണത്തിനായി സമാഹരിച്ചത്? ഈ കണക്കുകള്‍ പുറത്തു വിടണം." ഭൂപേഷ് ബാഗൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് വീണ്ടും രംഗത്തെത്തി. രാമക്ഷേത്രം നിര്‍മിക്കാനായി പിരിച്ച തുക സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാൻ കോൺഗ്രസിന് ഒരു അവകാശവുമില്ല. കാരണം അവര്‍ ക്ഷേത്രനിര്‍മാണത്തിനായി ഒരു സംഭാവനയും നല്‍കിയിട്ടില്ല." അഗവര്‍വാള്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കാനും അദ്ദേഹം തയ്യാറായില്ല.
Also Read: കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് പാലിക്കണം; ബിജെപി ക്യാമ്പില്‍ വന്‍ ആസൂത്രണം, തലസ്ഥാനം കാവി അണിയാതിരിക്കാന്‍ സകല അടവും പയറ്റി സിപിഎം
അതേസമയം, മുതിര്‍ന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജേഷ് മുനാത് ഇതിനു റുപടിയുമായി രംഗത്തെത്തി. അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സൂക്ഷിക്കുന്നത് വിശ്വഹിന്ദു പരിഷത്താണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തിൽ ചോദ്യങ്ങള്‍ ചോദിക്കാനുള്ല അവകാശം കോൺഗ്രസിനില്ലെന്നും പല വഴിയ്ക്ക് പിരിച്ച ഫണ്ടുകള്‍ സംബന്ധിച്ച് കോൺഗ്രസ് സ്വന്തം ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്‍ രണ്ട് വര്‍ഷമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
2019ലാണ് അയോധ്യയിലെ തര്‍ക്കഭൂമിയിൽ രാമക്ഷേത്രം നിര്‍മിക്കാമെന്നും മസ്ജിദ് നിര്‍മിക്കാനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്.
അതേസമയം ബിജെപി നേതാവിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ രംഗത്തെത്തി. അയോധ്യയിൽ രാമക്ഷേത്രത്തിനെന്ന പേരിൽ ബിജെപി പിരിച്ച പണത്തിൻ്റെ കണക്ക് ഏറ്റവുമാദ്യം ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അയോധ്യയിലെ ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് 713.45 കോടി രൂപ ചെലവിൽ രാമക്ഷേത്രം നിര്‍മിക്കുന്നത്. ഈ പണം സംഭാവനയിലൂടെ കണ്ടെത്താനാണ് ട്രസ്റ്റിൻ്റെ ശ്രമം. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു.
Also Read: രാജ്യം അടച്ചുപൂട്ടുന്നു; ഭാരത് ബന്ദില്‍ ഏതെല്ലാം മേഖലകളെ ബാധിക്കും? തുറക്കുന്നതും അടഞ്ഞു കിടക്കുന്നതും
"ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞ‌് അവര്‍ പിരിച്ച പണത്തിൻ്റെ കണക്ക് ഏറ്റവുമാദ്യം കാണിക്കട്ടെ." മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 1992ൽ ബിജെപി ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം കോടിക്കണക്കിന് രൂപ സംഭാവന പിരിച്ചിരുന്നുവെെന്നും ഈ തുക എങ്ങനെയാണ് ചെലവാക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "എത്രത്തോളം ഇഷ്ടികകളും പണവുമാണ് ക്ഷേത്രനിര്‍മാണത്തിനായി സമാഹരിച്ചത്? ഈ കണക്കുകള്‍ പുറത്തു വിടണം." ഭൂപേഷ് ബാഗൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് വീണ്ടും രംഗത്തെത്തി. രാമക്ഷേത്രം നിര്‍മിക്കാനായി പിരിച്ച തുക സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാൻ കോൺഗ്രസിന് ഒരു അവകാശവുമില്ല. കാരണം അവര്‍ ക്ഷേത്രനിര്‍മാണത്തിനായി ഒരു സംഭാവനയും നല്‍കിയിട്ടില്ല." അഗവര്‍വാള്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി നല്‍കാനും അദ്ദേഹം തയ്യാറായില്ല.
Also Read: കേന്ദ്രത്തിന് നല്‍കിയ ഉറപ്പ് പാലിക്കണം; ബിജെപി ക്യാമ്പില്‍ വന്‍ ആസൂത്രണം, തലസ്ഥാനം കാവി അണിയാതിരിക്കാന്‍ സകല അടവും പയറ്റി സിപിഎം
അതേസമയം, മുതിര്‍ന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ രാജേഷ് മുനാത് ഇതിനു റുപടിയുമായി രംഗത്തെത്തി. അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സൂക്ഷിക്കുന്നത് വിശ്വഹിന്ദു പരിഷത്താണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തിൽ ചോദ്യങ്ങള്‍ ചോദിക്കാനുള്ല അവകാശം കോൺഗ്രസിനില്ലെന്നും പല വഴിയ്ക്ക് പിരിച്ച ഫണ്ടുകള്‍ സംബന്ധിച്ച് കോൺഗ്രസ് സ്വന്തം ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്‍ രണ്ട് വര്‍ഷമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
2019ലാണ് അയോധ്യയിലെ തര്‍ക്കഭൂമിയിൽ രാമക്ഷേത്രം നിര്‍മിക്കാമെന്നും മസ്ജിദ് നിര്‍മിക്കാനായി അഞ്ചേക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്.