ബെംഗലുരു: കര്‍ണാടക നിയമസഭയിൽ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയ്ക്ക് നന്ദി പറഞ്ഞ് കോൺഗ്രസ്. വിധിയ്ക്ക് സുപ്രീം കോടതിയോട് നന്ദി പറയാൻ ആഗ്രഹിക്കുകയാണെന്ന് കോടതിവിധിയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഗുലാം നബി ആസാദ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഗവര്‍ണര്‍മാരിൽ ചിലര്‍ നിയമത്തിന് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, എന്നാൽ തങ്ങളുടെ പക്കൽ 117 അംഗങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഗവര്‍ണറും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയം നല്‍കിയിട്ടില്ല. പിന്നെന്തിനാണ് യെദ്യൂരപ്പയ്ക്ക് 15 ദിവസം നല്‍കിയത്. നിയമപ്രകാരമല്ല കര്‍ണാടക ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആസാദ് പറഞ്ഞു.
കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവര്‍ണര്‍ നടപടിയെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഗവര്‍ണര്‍മാരിൽ ചിലര്‍ നിയമത്തിന് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, എന്നാൽ തങ്ങളുടെ പക്കൽ 117 അംഗങ്ങളുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഗവര്‍ണറും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയം നല്‍കിയിട്ടില്ല. പിന്നെന്തിനാണ് യെദ്യൂരപ്പയ്ക്ക് 15 ദിവസം നല്‍കിയത്. നിയമപ്രകാരമല്ല കര്‍ണാടക ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആസാദ് പറഞ്ഞു.
കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവര്‍ണര്‍ നടപടിയെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.