ബെംഗലുരു: കര്‍ണാടകയിൽ വിജയിച്ച കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന്‍റെ ചുവടുപറ്റി മറ്റിടങ്ങളിലും മറ്റു പ്രതിപക്ഷകക്ഷികളുമായി സഖ്യം രൂപീകരിക്കാനൊരുങ്ങി കോൺഗ്രസ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ അധികാരമല്ല, ബിജെപിയെ മാറ്റി നിര്‍ത്തലാകും പ്രധാനലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
മറ്റു കക്ഷികളുമായി വിട്ടുവീഴ്ചാമനോഭാവത്തോടെ കൈകോര്‍ക്കും. കര്‍ണാടകയിലെ ഭരണം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കെ സെ വേണുഗോപാൽ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കര്‍ണാടകയിലെ മാറ്റിവെച്ച മൂന്ന് നിയമസഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പതിനായിരത്തോളം തിരിച്ചറിയൽ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മാറ്രിവെച്ച ആര്‍ആര്‍ നഗര്‍, ബിജെപി സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് നീട്ടിയ ജയനഗര്‍ എന്നിവിടങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച എച്ച് ഡി കുമാരസ്വാമി ഒരെണ്ണത്തിൽ രാജിവെച്ചൊഴിയുന്നതോടെ രാമനഗരയിലോ ചന്നപട്ടണയിലോ തെരഞ്ഞെടുപ്പുണ്ടാകും. ഇവിടങ്ങളിലും കോൺഗ്രസ് - ജെഡിഎസ് സഖ്യം തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.
മറ്റു കക്ഷികളുമായി വിട്ടുവീഴ്ചാമനോഭാവത്തോടെ കൈകോര്‍ക്കും. കര്‍ണാടകയിലെ ഭരണം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കെ സെ വേണുഗോപാൽ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കര്‍ണാടകയിലെ മാറ്റിവെച്ച മൂന്ന് നിയമസഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പതിനായിരത്തോളം തിരിച്ചറിയൽ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് മാറ്രിവെച്ച ആര്‍ആര്‍ നഗര്‍, ബിജെപി സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് നീട്ടിയ ജയനഗര്‍ എന്നിവിടങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച എച്ച് ഡി കുമാരസ്വാമി ഒരെണ്ണത്തിൽ രാജിവെച്ചൊഴിയുന്നതോടെ രാമനഗരയിലോ ചന്നപട്ടണയിലോ തെരഞ്ഞെടുപ്പുണ്ടാകും. ഇവിടങ്ങളിലും കോൺഗ്രസ് - ജെഡിഎസ് സഖ്യം തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.