ഭോപ്പാൽ: മധ്യപ്രദേശിലെ ചിത്രാംകൂട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ബിജെപിയ്ക്കെതിരെ വിജയം. ബിജെപിയുടെ ശങ്കര്‍ദയാൽ ത്രിപാഠിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 14,133 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
ചതുർവേദിക്ക് 66,810 വോട്ടുകൾ ലഭിച്ചപ്പോൾ ത്രിപാഠിക്ക് ലഭിച്ചത് 52,677 വോട്ടുകളായിരുന്നു. കോൺഗ്രസ് എംഎൽഎയായിരുന്ന പ്രേം സിങ്ങിന്റെ (65) മരണത്തെത്തുടര്‍ന്നാണ് ചിത്രാംകൂട്ട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 1998,2003, 2013 വര്‍ഷങ്ങളിൽ പ്രേംസിങ് ആയിരുന്നു മണ്ഡലത്തിലെ വിജയി. 2008ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുരേന്ദ്രസിങ് ഗഹാര്വാര് പ്രേംസിങിനെ പരാജയപ്പെടുത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്തിനകത്തും ദേശീയതലത്തിലും ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
ചതുർവേദിക്ക് 66,810 വോട്ടുകൾ ലഭിച്ചപ്പോൾ ത്രിപാഠിക്ക് ലഭിച്ചത് 52,677 വോട്ടുകളായിരുന്നു. കോൺഗ്രസ് എംഎൽഎയായിരുന്ന പ്രേം സിങ്ങിന്റെ (65) മരണത്തെത്തുടര്‍ന്നാണ് ചിത്രാംകൂട്ട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. 1998,2003, 2013 വര്‍ഷങ്ങളിൽ പ്രേംസിങ് ആയിരുന്നു മണ്ഡലത്തിലെ വിജയി. 2008ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുരേന്ദ്രസിങ് ഗഹാര്വാര് പ്രേംസിങിനെ പരാജയപ്പെടുത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്തിനകത്തും ദേശീയതലത്തിലും ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.