ലഖ്നൗ: എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിയ്ക്ക് ഉത്തര്‍ പ്രദേശിൽ ആവേശോജ്വല സ്വീകരണം. ലഖ്നൗവിൽ റോഡ് ഷോയ്ക്കെത്തിയ പ്രിയങ്കയ്ക്ക് പ്രവര്‍ത്തകര്‍ ഊഷ്മളമായ വരവേൽപ് നല്‍കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പുറമെ ഉത്തര്‍ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രാജ് ബബ്ബര്‍, പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവും പ്രിയങ്കയ്ക്കൊപ്പം റാലിയിലുണ്ട്. ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് കോൺഗ്രസ് ആസ്ഥാനത്തേയ്ക്ക് നടത്തുന്ന റോഡ് ഷോയെ വരവേൽക്കാൻ വൻ ജനക്കൂട്ടമാണ് ഒത്തുകൂടിയത്. പൂക്കളും മൂവര്‍ണ്ണപ്പതാകയുമായാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്.
കോൺഗ്രസിൽ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്ന ശേഷം പ്രിയങ്ക നയിക്കുന്ന ആദ്യ റോഡ് ഷോയാണിത്. ഇതോടെ പ്രിയങ്ക സംസ്ഥാനത്ത് പ്രചരണരംഗത്ത് സജീവമാകും. കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ച കിഴക്കൻ മേഖലയിൽ പ്രതാപം വീണ്ടെടുക്കാൻ പ്രിയങ്കയുടെ വ്യക്തിപ്രഭാവത്തിന് സാധിക്കുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരണാസി മണ്ഡലവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഗോരഖ്‍പൂരും ഉള്‍പ്പെടുന്ന കിഴക്കൻ പ്രദേശത്തിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തവും പ്രിയങ്കയ്ക്കുണ്ട്.
പ്രിയങ്ക നയിക്കുന്ന റാലിയ്ക്കിടെ 28 സ്ഥലങ്ങളിൽ ശക്തിപ്രകടനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു മണിക്കൂറോളം നീണ്ട റാലിയ്ക്ക് ശേഷമായിരിക്കും പ്രിയങ്ക യുപിസിസി ആസ്ഥാനത്ത് എത്തിച്ചേരുക. റാലിയ്ക്കിടെ ലാൽബാഗിൽ വെച്ച് ജനങ്ങളെയും മാധ്യമങ്ങളെയും പ്രിയങ്ക അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്. ഹസ്രത്‍ഗഞ്ചിൽ സര്‍ദാര്‍ പട്ടേൽ, ബി ആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളിൽ പ്രിയങ്ക ഹാരാര്‍പ്പണവും നടത്തും.
മൂന്ന് ദിവസത്തോളം ലഖ്നൗവിൽ തുടരുന്ന പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായും വിവിധ സംഘടനാനേതാക്കളുമായും ചര്‍ച്ച നടത്തും.
കോൺഗ്രസിൽ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്ന ശേഷം പ്രിയങ്ക നയിക്കുന്ന ആദ്യ റോഡ് ഷോയാണിത്. ഇതോടെ പ്രിയങ്ക സംസ്ഥാനത്ത് പ്രചരണരംഗത്ത് സജീവമാകും. കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ച കിഴക്കൻ മേഖലയിൽ പ്രതാപം വീണ്ടെടുക്കാൻ പ്രിയങ്കയുടെ വ്യക്തിപ്രഭാവത്തിന് സാധിക്കുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരണാസി മണ്ഡലവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഗോരഖ്‍പൂരും ഉള്‍പ്പെടുന്ന കിഴക്കൻ പ്രദേശത്തിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്‍റെ ഉത്തരവാദിത്തവും പ്രിയങ്കയ്ക്കുണ്ട്.
പ്രിയങ്ക നയിക്കുന്ന റാലിയ്ക്കിടെ 28 സ്ഥലങ്ങളിൽ ശക്തിപ്രകടനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു മണിക്കൂറോളം നീണ്ട റാലിയ്ക്ക് ശേഷമായിരിക്കും പ്രിയങ്ക യുപിസിസി ആസ്ഥാനത്ത് എത്തിച്ചേരുക. റാലിയ്ക്കിടെ ലാൽബാഗിൽ വെച്ച് ജനങ്ങളെയും മാധ്യമങ്ങളെയും പ്രിയങ്ക അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്. ഹസ്രത്‍ഗഞ്ചിൽ സര്‍ദാര്‍ പട്ടേൽ, ബി ആര്‍ അംബേദ്കര്‍, മഹാത്മാ ഗാന്ധി എന്നിവരുടെ പ്രതിമകളിൽ പ്രിയങ്ക ഹാരാര്‍പ്പണവും നടത്തും.
മൂന്ന് ദിവസത്തോളം ലഖ്നൗവിൽ തുടരുന്ന പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായും വിവിധ സംഘടനാനേതാക്കളുമായും ചര്‍ച്ച നടത്തും.