ആപ്പ്ജില്ല

മുസഫര്‍പുര്‍ പീഡനം: പ്രതിയുടെ കൈയിൽ ഉന്നതരുടെ ഫോൺനമ്പറുകള്‍

നാല്‍പതുപേരുടെ പട്ടികയിൽ ഒരു മന്ത്രിയും

Samayam Malayalam 12 Aug 2018, 4:28 pm
പട്‍ന: ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിൽ 34 പെൺകുട്ടികകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറിൽ നിന്ന് 40ഓളം പേരുടെ ഫോൺ നമ്പറുകള്‍ പിടിച്ചെടുത്തു. മുസഫര്‍പുര്‍ സെൻട്രൽ ജയിലിലെ ബ്രജേഷിന്‍റെ മുറിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നമ്പറുകള്‍ കണ്ടെത്തിയത്.
Samayam Malayalam image (9).


നാൽപതുപേരുടെ പട്ടികയിൽ ഒരു മന്ത്രിയും ഉണ്ടെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജയിലിൽ ഉയര്‍ന്ന സൗകര്യങ്ങള്‍ നല്‍കിയത് കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഠാക്കൂറിൽ നിന്ന് പിടിച്ചെടുത്ത രേഖകള്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

ജയിലിലെ ലാൻഡ് ഫോണോ ജയിൽ ജീവനക്കാരുടെ മൊബൈൽ നമ്പറോ ഠാക്കൂര്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്