ആപ്പ്ജില്ല

വിവാഹം ചെയ്യാനെത്തിയ 8 അറബികള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെയും വിവാഹം കഴിക്കാനെത്തിയ എട്ട് വിദേശികളടക്കം 20 പേരെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു

TNN 20 Sept 2017, 10:49 pm
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെയും വിവാഹം കഴിക്കാനെത്തിയ എട്ട് വിദേശികളടക്കം 20 പേരെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ഇത്തരം വിവാഹങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്ന് അഞ്ച് ഒമാനികളെയും മൂന്ന് ഖത്തര്‍ സ്വദേശികളെയും പിടികൂടിയത്.
Samayam Malayalam contract marriage racket busted in hyderabad
വിവാഹം ചെയ്യാനെത്തിയ 8 അറബികള്‍ പിടിയില്‍


വിവാഹ തട്ടിപ്പ് സംഘത്തില്‍പ്പെട്ട ഏജന്റുമാരും ലോഡ്ജ് ഉടമകളും അടക്കമുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇരുപതോളം പെണ്‍കുട്ടികളെയും ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് കമ്മീഷണര്‍ എം.മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ക്ക് സാക്ഷ്യപത്രം നല്‍കിയിരുന്ന മുംബയിലെ ഖാസി ഫരീദ് അഹമ്മദ് ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിപ്പ് സംഘത്തില്‍നിന്ന് പോലീസ് രക്ഷപെടുത്തി.

ഇയാള്‍ ഓരോ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും 50,000 രൂപ കൈക്കൂലി വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 17ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഒമാന്‍ പൗരന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. അറബികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച്‌ നല്‍കുന്ന ഏജന്റുമാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

'Contract marriage' racket busted in Hyderabad, 8 sheikhs arrested

A huge Arab marriage racket, involving minor girls, has been busted in Hyderabad with the arrest of eight Omani and Qatari nationals and three qazis, police said on Wednesday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്