പാട്ന: സർക്കാർ ആശുപത്രിയിലെ തടവുകാരുടെ വാർഡിൽ കൊലക്കേസ് പ്രതിയുടെ പാർട്ടി. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂർ സർദാർ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൊലക്കേസ് പ്രതിയായ അമിത് കുമാറിനെയാണ് സ്ത്രീക്കൊപ്പം വാർഡിൽ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിയാണ് പോലീസ് ആശുപത്രിയിൽ റെയ്ഡ് നടത്തിയത്. തടവുകാരുടെ വാർഡിൽ അമിത് കുമാറിനെ കണാതെ വന്നതോടെയാണ് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ വാർഡിൽ പരിശോധന നടത്തിയത്. കോൾ ഗേളായ യുവതിക്കൊപ്പമാണ് ഇയാളെ വാർഡിൽ കണ്ടെത്തിയത്. മദ്യവും ഇവിടെ നിന്നും കണ്ടെത്തി. അമിത് കുമാറിനെയും യുവതിയെയും ചോദ്യം ചെയ്തതായി വൈശാലി എസ്പി മനീഷ് കുമാർ പറഞ്ഞു.
റെയ്ഡിനിടെ തടവുകാരനെ ഒരു സ്ത്രീക്കൊപ്പം പിടികൂടിയെന്ന് എസ്പി വ്യക്തമാക്കി. അമിത് കുമാറിനെ സെല്ലിൽ കാണാതെ വന്നതോടെ സംശയം തോന്നിയാണ് ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ വാർഡിൽ പരിശോധന നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആശുപത്രി വാർഡിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥനും മറ്റ് നാല് സെക്യൂരിറ്റി ജീവനക്കാരും അറിഞ്ഞാണ് യുവതിയെ വാർഡിലേക്ക് കടത്തിവിട്ടതെന്ന് പരിശോധനയിൽ പോലീസ് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തടവുകാർക്കായി ചില ജീവനക്കാർ വഴിവിട്ട സഹായങ്ങൾ നൽകുന്നുണ്ടെന്ന് എസ്പി മനീഷ് കുമാർ ചൂണ്ടിക്കാട്ടി.
Read Latest National News and Malayalam News
രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിയാണ് പോലീസ് ആശുപത്രിയിൽ റെയ്ഡ് നടത്തിയത്. തടവുകാരുടെ വാർഡിൽ അമിത് കുമാറിനെ കണാതെ വന്നതോടെയാണ് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ വാർഡിൽ പരിശോധന നടത്തിയത്. കോൾ ഗേളായ യുവതിക്കൊപ്പമാണ് ഇയാളെ വാർഡിൽ കണ്ടെത്തിയത്. മദ്യവും ഇവിടെ നിന്നും കണ്ടെത്തി. അമിത് കുമാറിനെയും യുവതിയെയും ചോദ്യം ചെയ്തതായി വൈശാലി എസ്പി മനീഷ് കുമാർ പറഞ്ഞു.
റെയ്ഡിനിടെ തടവുകാരനെ ഒരു സ്ത്രീക്കൊപ്പം പിടികൂടിയെന്ന് എസ്പി വ്യക്തമാക്കി. അമിത് കുമാറിനെ സെല്ലിൽ കാണാതെ വന്നതോടെ സംശയം തോന്നിയാണ് ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ വാർഡിൽ പരിശോധന നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആശുപത്രി വാർഡിൻ്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥനും മറ്റ് നാല് സെക്യൂരിറ്റി ജീവനക്കാരും അറിഞ്ഞാണ് യുവതിയെ വാർഡിലേക്ക് കടത്തിവിട്ടതെന്ന് പരിശോധനയിൽ പോലീസ് കണ്ടെത്തി. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തടവുകാർക്കായി ചില ജീവനക്കാർ വഴിവിട്ട സഹായങ്ങൾ നൽകുന്നുണ്ടെന്ന് എസ്പി മനീഷ് കുമാർ ചൂണ്ടിക്കാട്ടി.
Read Latest National News and Malayalam News