ഭോപ്പാൽ: രാജ്യത്ത് കൊവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യം കർശന നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുന്നതിനിടെ പല ഇടങ്ങളിൽ നിന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ മാസ്ക് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ യുവാവിനെ രണ്ട് പോലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന വാർത്തയാണ് ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് മാസ്ക് ശരിയായി ധരിക്കാത്ത യുവാവിനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ചത്. പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ തല്ലിച്ചതയ്ക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ ക്യഷ്ണ കിയർ എന്ന മുപ്പത്തിയഞ്ചുകാരനാണ് മർദ്ദനമേറ്റത്.
Also Read : മഞ്ചേശ്വരം ബിജെപിക്കോ? സൂചന നൽകി മുല്ലപ്പള്ളി; ഉത്തരവാദി പിണറായിയെന്ന് ആരോപണം
അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ കാണാൻ പോകുന്നതിനിടെയാണ് കൃഷ്ണ കിയാറിനെ പോലീസ് പിടിക്കുന്നത്. യുവാവ് മാസ്ക് ധരിച്ചിരുന്നുവെങ്കിലും അത് മൂക്കിൽ നിന്നും താഴ്ന്നാണ് കിടന്നിരുന്നത്. ഇത് കണ്ട പോലീസുകാർ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൃഷ്ണ തയ്യാറാകാതെ വന്നതോടെയാണ് മർദ്ദനം ആരംഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സമീപത്തുണ്ടായിരുന്ന ഒരാൾ സംഭവം തുടക്കം മുതൽ മൊബൈലിൽ പകർത്തിയിരുന്നു. യാതൊരു ദയയുമില്ലാതെ പോലീസുകാർ കൃഷ്ണയെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന ചെറിയ മകൻ സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിൽ ഇത്തരമൊരു സംഭവം നടന്നിട്ടും യുവാവിനെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. വഴിയാത്രക്കാരെല്ലാം ചിത്രങ്ങൾ പകര്‍ത്തി പോവുകയായിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ ഉള്‍പ്പെട്ട പൊലീസുകാരായ കമൽ പ്രജാപത്, ധര്‍മ്മേന്ദ്ര ജാട്ട് എന്നിവരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ആദ്യം ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇടപെടൽ ഉണ്ടായതെന്നുമാണ് റിപ്പോർട്ട്.
Also Read : മഞ്ചേശ്വരം ബിജെപിക്കോ? സൂചന നൽകി മുല്ലപ്പള്ളി; ഉത്തരവാദി പിണറായിയെന്ന് ആരോപണം
അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന അച്ഛനെ കാണാൻ പോകുന്നതിനിടെയാണ് കൃഷ്ണ കിയാറിനെ പോലീസ് പിടിക്കുന്നത്. യുവാവ് മാസ്ക് ധരിച്ചിരുന്നുവെങ്കിലും അത് മൂക്കിൽ നിന്നും താഴ്ന്നാണ് കിടന്നിരുന്നത്. ഇത് കണ്ട പോലീസുകാർ ഇയാളോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൃഷ്ണ തയ്യാറാകാതെ വന്നതോടെയാണ് മർദ്ദനം ആരംഭിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സമീപത്തുണ്ടായിരുന്ന ഒരാൾ സംഭവം തുടക്കം മുതൽ മൊബൈലിൽ പകർത്തിയിരുന്നു. യാതൊരു ദയയുമില്ലാതെ പോലീസുകാർ കൃഷ്ണയെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന ചെറിയ മകൻ സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിൽ ഇത്തരമൊരു സംഭവം നടന്നിട്ടും യുവാവിനെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നാണ് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. വഴിയാത്രക്കാരെല്ലാം ചിത്രങ്ങൾ പകര്‍ത്തി പോവുകയായിരുന്നെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ ഉള്‍പ്പെട്ട പൊലീസുകാരായ കമൽ പ്രജാപത്, ധര്‍മ്മേന്ദ്ര ജാട്ട് എന്നിവരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ആദ്യം ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഇടപെടൽ ഉണ്ടായതെന്നുമാണ് റിപ്പോർട്ട്.