ആപ്പ്ജില്ല

ആറാം ദിവസവും 2000 കടന്ന് കൊവിഡ് രോഗികൾ; മഹാരാഷ്‌ട്രയിൽ രോഗബാധിതരുടെ എണ്ണം 44,582 ആയി

മുംബൈയിലെ സാഹചര്യം കൂടുതൽ മോശമായി തുടരുകയാണ്. മഹാരാഷ്‌ട്രയിൽ കഴിഞ്ഞ മണിക്കൂറുകളിൽ 1517 പേർക്ക് ജീവൻ നഷ്‌ടമായി. തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്.

Samayam Malayalam 22 May 2020, 11:32 pm
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്‌ട്രയിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2940 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 44,582 ആയി. 1517 പേർക്ക് ജീവൻ നഷ്‌ടമായി. തുടർച്ചയായ ആറാം ദിവസമാണ് മഹാരാഷ്‌ട്രയിൽ രോഗബാധിതരുടെ എണ്ണം 2000 കടക്കുന്നത്.
Samayam Malayalam മഹാരാഷ്‌ട്രയിൽ സ്ഥിതിഗതികൾ ഗുരുതരം
മഹാരാഷ്‌ട്രയിൽ സ്ഥിതിഗതികൾ ഗുരുതരം


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. മുംബൈയിലെ സാഹചര്യം കൂടുതൽ മോശമായി തുടരുകയാണ്. വെള്ളിയാഴ്‌ച മാത്രം 1,751 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 27 മരണവും സംഭവിച്ചു. ഇതോടെ മരണസംഖ്യ 909 ആയി. മുംബൈ നഗരത്തിൽ മാത്രം 27,000 പേർക്ക് രോഗബാധയുണ്ടായി. ധാരാവിയിൽ പുതിയ 53 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രോഗികളുടെ എണ്ണം 1478 അയി. 57 പേരാണ് ഇവിടെ മാത്രം മരിച്ചത്.


തമിഴ്‌നാട്ടിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 14753 ആയി. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത് 786 പേർക്കാണ്. ഇതിൽ 569 പേരും ചെന്നൈയിലാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 92 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണെന്ന് അധികൃതർ വ്യക്തമാക്കി.

കേരളത്തിൽ വെള്ളിയാഴ്‌ച 42 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ രോഗമുക്തി നേടി. കണ്ണൂർ 12, കാസർകോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, വയനാട് 1, പത്തനംതിട്ട 1, കൊല്ലം 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇവരിൽ 21 പേർ മഹാരാഷ്‌ട്രയിൽ നിന്ന് എത്തിയതാണ്. തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തർക്കും രോഗബാധയുണ്ടായി. കൊവിഡ് അവലോകന യോഗത്തത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ രോഗ വിവരങ്ങൾ പങ്കുവെച്ചത്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്