ന്യൂഡല്‍ഹി: ബംഗാളില്‍ അടുത്തിടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൊറോണയെ ആയുധമാക്കാന്‍ ബിജെപി. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ കൊറോണവൈറസിനെ ആയുധമാക്കുന്നത്. ബംഗാളില്‍ നിന്ന് കൊറോണവൈറസ് പോയെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്
'നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ റാലികള്‍ തടയുകയെന്ന ഒറ്റ ഉദ്ധേശത്തിനായി മമത ബാനര്‍ജി വൈറസ് ബാധയുണ്ടെന്ന് നടിക്കുകയാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്നും' ദിലീപ് ഘോഷ് അവകാശപ്പെട്ടു.
'കൊറോണ പോയി. ബിജെപിക്ക് റാലികളും ചര്‍ച്ചകളും നടത്താതിരിക്കാന്‍ ദീദി (മമത ബാനര്‍ജി) ലോക്ക് ഡൗണ്‍ നടപ്പാക്കി അഭിനയിക്കുകയാണ്. ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല', ധനൈഖള്ളിയിലെ റാലിക്കിടെ ദിലീപ് ഘോഷ് പറഞ്ഞു.
നൂറുകണക്കിന് ആളുകളാണ് ബിജെപിയുടെ റാലിയില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി വന്‍ റാലി നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 96,551 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 45 ലക്ഷമായി ഉയര്‍ന്നു. ഈ സമയപരിധിയില്‍ 1,209 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ 2 ലക്ഷം അടുത്ത് കൊവിഡ് രോഗികളും 3,700 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി; ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനം
ശാസ്ത്രജ്ഞന്മാര്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്താമാക്കിയിരുന്നു. കൊറോണയെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ ഓണ്‍ലൈന്‍ റാലികളിലേക്ക് മാറിയ ഈ സമയത്ത് സ്വന്തം പാര്‍ട്ടിയിലെ ഒരംഗം തിരക്കേറിയ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കൊവിഡ് ഭീഷണിയെ തുരങ്കം വെയ്ക്കുന്നതിന് തുല്യമാണ്. ഈ വര്‍ഷം ആദ്യം ബംഗാളില്‍ കൊവിഡ് വഷളായപ്പോള്‍ പ്രതിസന്ധിയെ കുറിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി നിരന്തരം ആക്രമിച്ചിരുന്നു.
Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്
'നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ റാലികള്‍ തടയുകയെന്ന ഒറ്റ ഉദ്ധേശത്തിനായി മമത ബാനര്‍ജി വൈറസ് ബാധയുണ്ടെന്ന് നടിക്കുകയാണെന്നും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്നും' ദിലീപ് ഘോഷ് അവകാശപ്പെട്ടു.
'കൊറോണ പോയി. ബിജെപിക്ക് റാലികളും ചര്‍ച്ചകളും നടത്താതിരിക്കാന്‍ ദീദി (മമത ബാനര്‍ജി) ലോക്ക് ഡൗണ്‍ നടപ്പാക്കി അഭിനയിക്കുകയാണ്. ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ല', ധനൈഖള്ളിയിലെ റാലിക്കിടെ ദിലീപ് ഘോഷ് പറഞ്ഞു.
നൂറുകണക്കിന് ആളുകളാണ് ബിജെപിയുടെ റാലിയില്‍ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബിജെപി വന്‍ റാലി നടത്തിയതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 96,551 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 45 ലക്ഷമായി ഉയര്‍ന്നു. ഈ സമയപരിധിയില്‍ 1,209 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ 2 ലക്ഷം അടുത്ത് കൊവിഡ് രോഗികളും 3,700 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി; ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനം
ശാസ്ത്രജ്ഞന്മാര്‍ വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ജനങ്ങള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്താമാക്കിയിരുന്നു. കൊറോണയെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ ഓണ്‍ലൈന്‍ റാലികളിലേക്ക് മാറിയ ഈ സമയത്ത് സ്വന്തം പാര്‍ട്ടിയിലെ ഒരംഗം തിരക്കേറിയ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോള്‍ കൊവിഡ് ഭീഷണിയെ തുരങ്കം വെയ്ക്കുന്നതിന് തുല്യമാണ്. ഈ വര്‍ഷം ആദ്യം ബംഗാളില്‍ കൊവിഡ് വഷളായപ്പോള്‍ പ്രതിസന്ധിയെ കുറിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപി നിരന്തരം ആക്രമിച്ചിരുന്നു.