ചെന്നൈ: കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ കോണ്ടം വിൽപ്പന വര്‍ദ്ധിച്ചുവെന്ന് പഠനം. രാത്രിയേക്കാൾ പകൽ സമയത്താണ് ആളുകൾ ഏറ്റവും അധികം കോണ്ടം വാങ്ങിയതെന്ന് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്ന ഡൻസോ നടത്തിയ പഠനത്തിൽ പറയുന്നു.
ലോക്ക് ഡൗൺ കാലത്ത് രാത്രികാലത്തെ അപേക്ഷിച്ച് പകൽ സമയങ്ങളിൽ മൂന്നിരട്ടിയിൽ അധികമായിരുന്നു വിൽപ്പന. ആപ്പിലൂടെ മുംബൈ, ബെംഗളുരു എന്നിവിടങ്ങിൽ മൂന്നിരട്ടിയും ജയ്പൂരിൽ നാലിരട്ടിയും ചെന്നൈയിൽ അഞ്ചിരട്ടിയും ഹൈദരാബാദിൽ ആറിരട്ടിയുമായിരുന്നു വിൽപ്പന.
ഗര്‍ഭ നിരോധന ഗുളികയായ ഐപില്ലിന്റെയും ഗര്‍ഭം പരിശോധിക്കുന്ന പ്രഗ്നൻസി കിറ്റിന്റെ വിൽപ്പനയും ഉയര്‍ന്നിട്ടുണ്ട്. സിഗരറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന റോളിങ് പേപ്പറിന്റെ വിൽപ്പനയും ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളുരുവിൽ 22 ഇരട്ടി റോളിങ് പേപ്പറാണ് വിറ്റത്.
കൂടാതെ ലോക്ക്ഡൗൺ കാലത്ത് ഭക്ഷണ വിൽപ്പനയിലും വര്‍ദ്ധനവ് ഉണ്ടായി. ബെംഗളുരുവിലാണ് ഏറ്റവും അധികം ഭക്ഷണം വിറ്റത്. ചിക്കൻ ബിരിയാണിയാണ് ഇഷ്ട ഭക്ഷണം.
ലോക്ക് ഡൗൺ കാലത്ത് രാത്രികാലത്തെ അപേക്ഷിച്ച് പകൽ സമയങ്ങളിൽ മൂന്നിരട്ടിയിൽ അധികമായിരുന്നു വിൽപ്പന. ആപ്പിലൂടെ മുംബൈ, ബെംഗളുരു എന്നിവിടങ്ങിൽ മൂന്നിരട്ടിയും ജയ്പൂരിൽ നാലിരട്ടിയും ചെന്നൈയിൽ അഞ്ചിരട്ടിയും ഹൈദരാബാദിൽ ആറിരട്ടിയുമായിരുന്നു വിൽപ്പന.
ഗര്‍ഭ നിരോധന ഗുളികയായ ഐപില്ലിന്റെയും ഗര്‍ഭം പരിശോധിക്കുന്ന പ്രഗ്നൻസി കിറ്റിന്റെ വിൽപ്പനയും ഉയര്‍ന്നിട്ടുണ്ട്. സിഗരറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന റോളിങ് പേപ്പറിന്റെ വിൽപ്പനയും ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളുരുവിൽ 22 ഇരട്ടി റോളിങ് പേപ്പറാണ് വിറ്റത്.
കൂടാതെ ലോക്ക്ഡൗൺ കാലത്ത് ഭക്ഷണ വിൽപ്പനയിലും വര്‍ദ്ധനവ് ഉണ്ടായി. ബെംഗളുരുവിലാണ് ഏറ്റവും അധികം ഭക്ഷണം വിറ്റത്. ചിക്കൻ ബിരിയാണിയാണ് ഇഷ്ട ഭക്ഷണം.