ആപ്പ്ജില്ല

'വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ബന്ധം പിരിഞ്ഞു': പ്രണയത്തിലായത് ഫോണിലൂടെ, യുവാവിനൊപ്പം പോകില്ലെന്ന് യുവതി

രാജസ്ഥാനിലെ ജലൗർ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Samayam Malayalam 31 Jul 2021, 4:01 pm
രാജസ്ഥാൻ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ വന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ രാജ്യത്ത് സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഉയർന്ന തോതിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമം ഉയർന്ന തോതിൽ തുടരുകയാണ്. ഇതിനിടെ മൊബൈൽ ഫോണിലൂടെ പരിചയത്തിലായ കമിതാക്കൾ വിവാഹതരാകുകയും 17 ദിവസത്തിനിടെ വിവാഹ മോചനം നേടുകയും ചെയ്തുവെന്ന വാർത്തയാണ് പുറത്തുവന്നു.
Samayam Malayalam couple separated within 17 days after marriage in jalore district of rajasthan
'വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം ബന്ധം പിരിഞ്ഞു': പ്രണയത്തിലായത് ഫോണിലൂടെ, യുവാവിനൊപ്പം പോകില്ലെന്ന് യുവതി


വിചിത്രമായ സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജലൗർ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജലോറിലെ സൈല പ്രദേശത്ത് താമസിക്കുന്ന ജീത്രം മാലി എന്ന യുവാവാണ് മൊബൈൽ ഫോൺ മുഖേനെ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ദിവസങ്ങൾക്കുള്ളിൽ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസിൽ ലഭിച്ച പരാതിയും തുടർന്ന് കോടതിയുടെ ഇടപെടലും ഉണ്ടായതോടെയാണ് വിവാഹമോചനം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ബന്ധം സ്ഥാപിച്ചത് ഫോൺ സംഭാഷണത്തിലൂടെ

മൊബൈൽ ഫോണിലൂടെയാണ് യുവതിയും യുവാവും തമ്മിൽ ബന്ധം സ്ഥാപിച്ചത്. സൗഹൃദം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രണയമായി മാറുകയും ഇരുവരും ഒളിച്ചോടുകയും രഹസ്യമായി വിവാഹം ചെയ്യുകയുമായിരുന്നു. ജൂലൈ ഒന്നാം തീയതിയാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം യുവതി അമ്മയെ കാണാൻ വീട്ടിലേക്ക് പോയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ യുവാവ് നിയമ നടപടികളിലേക്ക് കടക്കുകയായിരുന്നു.

കോടതിയെ സമീപിച്ച് യുവാവ്

അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് സ്വന്തം വീട്ടിലേക്ക് പോയ യുവതി ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങി എത്താതെ വന്നതോടെ യുവാവ് കോടതിയിൽ ഹർജി നൽകി. പെൺകുട്ടിയെ കുടുംബത്തിൻ്റെ കസ്റ്റഡിയിലാണെന്നും ഇവരെ കോടതി ഇടപെട്ട് മോചിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് സന്ദീപ് മേത്ത, മനോജ് കുമാർ എന്നിവരുടെ ബെഞ്ച് ഹർജി സ്വീകരിക്കുകയും യുവതിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ യുവതിയും കുടുംബവും കോടതിയിൽ എത്തിയതോടെയാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്.

യുവാവിനെതിരെ യുവതി കോടതിയിൽ

കോടതിയിൽ യുവാവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് യുവതി നടത്തിയത്. ഫോണിലൂടെയുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും തുടർന്ന് വിവാഹം ചെയ്യുകയുമായിരുന്നുവെന്ന് യുവതി കോടതിയിൽ പറഞ്ഞു. "ഒന്നാം തീയതിയാണ് വിവാഹം നടന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യുവാവിൻ്റെ സ്വഭാവം മനസിലാക്കാനായി. വിവാഹബന്ധം മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിയതും മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതും. ഇവർക്കൊപ്പം താമസിക്കാനാണ് ആഗ്രഹം" - എന്നും യുവതി പറഞ്ഞു. ഇതോടെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ യുവതിക്ക് കോടതി അനുവാദം നൽകുകയായിരുന്നു.


Representative Photo / Gulf News / Social Media

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്