ന്യൂഡൽഹി: റോബർട്ട് വാദ്രയെയും സുഹൃത്ത് മനോജിനെയും മാർച്ച് രണ്ട് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്. ബിനാമി ഇടപാടിലൂടെ ലണ്ടനിൽ ഒമ്പതിലധികം സ്വത്തുക്കൾ വാദ്ര വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസത്തോളം വാദ്രയെ ചോദ്യം ചെയ്തിരുന്നു. വാദ്രയുടെ കമ്പനിയിലെ ഉദ്യോഗസ്ഥനായ മനോജ് അറോറയുടെ പേരിലാണ് വസ്തുക്കൾ വാങ്ങിയിരുന്നത്. അതിനിടെ, ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്രക്കെതിരെ ഇന്നലെ നടപടിക്ക് ഉത്തരവിട്ടിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് നടപടിയെടുത്തത്. വാദ്രയുടെ 4.62 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുക്കെട്ടി. കഴിഞ്ഞയാഴ്ച ഭാര്യ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് റോബർട്ട് വാദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. ഹൈലറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂമിയാണ് കണ്ടുക്കെട്ടിയത്.
കഴിഞ്ഞ ഏഴാം തീയതി ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യലിന് വാദ്രയെ ഹാജരാക്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ആറാം തീയതി ആറ് മണിക്കൂറോളം റോബർട്ട് വാദ്രയെ ഈഡി ചോദ്യം ചെയ്തിരുന്നു. പാർലമെന്റിൽ റോബർട്ട് വാദ്രക്കെതിരായ എൻഫോഴ്സ്മെന്റ് കേസിൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയിരുന്നു. ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് പാർലമെന്റിൽ ആരോപിച്ചു. ലണ്ടനിൽ ബ്രയൻസ്റ്റൺ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും വാദ്രയെ ചോദ്യം ചെയ്തിരുന്നു.
മനോജ് അറോറയെ ചോദ്യം ചെയ്തപ്പോൾ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ, മനോജുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും വാദ്ര മൊഴി നൽകിയിരുന്നു. ആദ്യമായാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. റോബർട്ട് വാദ്രയെ ചോദ്യം ചെയ്തതിനോട് താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.
കഴിഞ്ഞ ഏഴാം തീയതി ഡൽഹിയിൽ നടന്ന ചോദ്യം ചെയ്യലിന് വാദ്രയെ ഹാജരാക്കിയ ശേഷമാണ് പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത്. ആറാം തീയതി ആറ് മണിക്കൂറോളം റോബർട്ട് വാദ്രയെ ഈഡി ചോദ്യം ചെയ്തിരുന്നു. പാർലമെന്റിൽ റോബർട്ട് വാദ്രക്കെതിരായ എൻഫോഴ്സ്മെന്റ് കേസിൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയിരുന്നു. ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ് പാർലമെന്റിൽ ആരോപിച്ചു. ലണ്ടനിൽ ബ്രയൻസ്റ്റൺ സ്ക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും വാദ്രയെ ചോദ്യം ചെയ്തിരുന്നു.
മനോജ് അറോറയെ ചോദ്യം ചെയ്തപ്പോൾ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ, മനോജുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും വാദ്ര മൊഴി നൽകിയിരുന്നു. ആദ്യമായാണ് റോബർട്ട് വാദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. റോബർട്ട് വാദ്രയെ ചോദ്യം ചെയ്തതിനോട് താൻ ഭർത്താവിനൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഭർത്താവിനൊപ്പം പോയത് ഇതേ സന്ദേശമാണ് നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് വാദ്രയുടെ കേസിന് പിന്നിലെന്നും പ്രിയങ്ക പ്രതികരിച്ചു.