ആപ്പ്ജില്ല

ക്രിസ്മസിന് ഹിന്ദുക്കൾ പള്ളിയിൽ പോകരുത്, ഭീഷണിപ്പെടുത്തി ബജ്റംഗ്ദൾ; കേസെടുത്ത് കോടതി

ക്രിസ്മസ് ദിനത്തിൽ ഹിന്ദുക്കള്‍ പള്ളിയിൽ പോകരുതന്നും വലിയ പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു ബജ്റംഗ്ദള്‍ നേതാവിൻ്റെ ഭീഷണി.

Samayam Malayalam 5 Dec 2020, 7:15 pm
ഗുവാഹത്തി: ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോകരുതെന്ന ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടന ബജ്റംഗ്ദള്‍. ഹിന്ദുക്കള്‍ പള്ളിയിൽ പോകരുതെന്ന് ഭീഷണിയുമായി ബജ്റംഗ്ദള്‍ നേതാവ് രംഗത്തെത്തിയതിനു പിന്നാലെ അസമിലെ ജില്ലാക്കോടതി കേസെടുത്തു. ഹിന്ദുക്കള്‍ ക്രിസ്മസിന് പള്ളിയിൽ പോകരുതെന്നും പോയാൽ അതിന് പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഭീഷണി.
Samayam Malayalam bajrang dal
ബജ്റംഗ് ദൾ പ്രവർത്തകർ. പ്രതീകാത്മക ചിത്രം Photo: PTI/File


"ഏതെങ്കിലും ഹിന്ദുവോ കച്ചറോ ക്രിസ്മസ് ദിനത്തിൽ പള്ളിയിൽ പോയാൽ അവനോ അവളോ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും" ബജ്റംഗ്ദള്‍ ജില്ലാ നേതാവ് മിഥു നാഥ് ഭീഷണിപ്പെടുത്തി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മേഘാലയയിലെ ഷില്ലോങിലെ വിവേകാനന്ദ കള്‍ച്ചറൽ സെൻ്ററിൻ്റെ പ്രധാന ഗേറ്റ് അജ്ഞാതര്‍ താഴിട്ടതിനു പിന്നാലെയാണ് ബജ്റംഗ്ദള്‍ നേതാവിൻ്റെ ഭീഷണി.

Also Read: കേരളത്തിൽ ഇന്ന് 5848 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 5820 രോഗമുക്തി

ഷില്ലോങിലെ ക്ഷേത്രങ്ങള്‍ "അവര്‍" താഴിട്ടു പൂട്ടുമ്പോള്‍ എന്തിനാണ് നമ്മള്‍ അവരുടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ ക്രിസ്മസിന് ഒരു ഹിന്ദുവും പള്ളിയിൽ പോകരുതെന്നും അങ്ങനെ ചെയ്യാൻ ആര്‍ക്കും കഴിയില്ലെന്നും മിഥു നാഥ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായി കച്ചര്‍ ജില്ലാ മജിസ്ട്രേറ്റ് കീര്‍ത്തി ജള്ളഇ അറിയിച്ചു.

Also Read: രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ കണ്ണൂർ സ്വദേശിയും, ആരാണ് വിദ്യ വിനോദ്?

കച്ചര്‍ മേഖലയിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികളുണ്ടെന്നും ഇവരിൽ മിക്കവരും താമസിക്കുന്നത് ജില്ലാ ആസ്ഥാനമായ സിൽച്ചാറിലാണെനനുമാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇവിടെ ഒരു പള്ളിയും അതിനോടു ചേര്‍ന്ന് ഒരു ഓറിയൻ്റൽ സ്കൂളുമുണ്ട്. ക്രിസ്മസ് കാലത്ത് ഹിന്ദുക്കളടക്കമുള്ളവര്‍ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ബജ്റംഗ്ദള്‍ നേതാവിൻ്റെ ഭീഷണി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്