ന്യൂഡൽഹി: സിബിഐ മുൻ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോര്‍ട്ടിന് മുദ്ര വെച്ച കവറിൽ നല്കിയ മറുപടി ചോര്‍ന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതൃപ്തി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അലോക് വര്‍മയുടെ അഭിഭാഷകരെ കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. വാദത്തിനുള്ള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നത് നവംബര്‍ 29ലേയ്ക്ക് മാറ്റി വെച്ചു.
സിവിസി സെക്രട്ടറി ജനറലിന് ഇന്നലെ അലോക് വര്‍മ മുദ്രവെച്ച കവറിൽ നല്കിയ മറുപടി ഒരു ന്യൂസ് പോര്‍ട്ടൽ പുറത്തുവിടുകയായിരുന്നു. റിപ്പോര്‍ട്ട് കണ്ട് താൻ സ്തബ്ധനായിപ്പോയെന്നായിരുന്നു അലോകിന്റെ അഭിഭാഷകൻ ഫാലി എസ് നരിമാന്റെ മറുപടി. റിപ്പോര്‍ട്ട് തന്നെ തകര്‍ത്തുകളഞ്ഞെന്നും നരിമാൻ പറഞ്ു.
സിബിഐ ഡയറക്ടറായ അലോക് വര്‍മയെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിയാണ് കോടതി പരിഗണിക്കുന്നത്. സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയുടെ കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള പരാതികള്‍ അലോക് വര്‍മയ്ക്ക് എതിരായുണ്ട്. പരാതിയിൽ സിവിസി നടത്തിയ അന്വേഷണത്തിൽ അലോക് വര്‍മയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിയിരുന്നില്ല. ഈ റിപ്പോര്ട്ടിൻമേലാണ് അലോക് വര്‍മ മുദ്രവെച്ച കവറിൽ മറുപടി നല്‍കിയത്.
ഇതിനിടെ, സിബിഐ കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി കേന്ദ്രസഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടതികള്‍ കോഴ വാങ്ങിയെന്ന് വിവാദ വ്യവസായി സതീഷ് സന പറഞ്ഞിട്ടുണ്ടെന്ന് ഡിഐജി എം കെ സിൻഹ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അസ്താനയ്ക്കെതിരായ അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സിവിസി സെക്രട്ടറി ജനറലിന് ഇന്നലെ അലോക് വര്‍മ മുദ്രവെച്ച കവറിൽ നല്കിയ മറുപടി ഒരു ന്യൂസ് പോര്‍ട്ടൽ പുറത്തുവിടുകയായിരുന്നു. റിപ്പോര്‍ട്ട് കണ്ട് താൻ സ്തബ്ധനായിപ്പോയെന്നായിരുന്നു അലോകിന്റെ അഭിഭാഷകൻ ഫാലി എസ് നരിമാന്റെ മറുപടി. റിപ്പോര്‍ട്ട് തന്നെ തകര്‍ത്തുകളഞ്ഞെന്നും നരിമാൻ പറഞ്ു.
സിബിഐ ഡയറക്ടറായ അലോക് വര്‍മയെ ചുമതലയിൽ നിന്ന് മാറ്റിയ നടപടിയാണ് കോടതി പരിഗണിക്കുന്നത്. സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയുടെ കൈക്കൂലി ആരോപണം ഉള്‍പ്പെടെയുള്ള പരാതികള്‍ അലോക് വര്‍മയ്ക്ക് എതിരായുണ്ട്. പരാതിയിൽ സിവിസി നടത്തിയ അന്വേഷണത്തിൽ അലോക് വര്‍മയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിയിരുന്നില്ല. ഈ റിപ്പോര്ട്ടിൻമേലാണ് അലോക് വര്‍മ മുദ്രവെച്ച കവറിൽ മറുപടി നല്‍കിയത്.
ഇതിനിടെ, സിബിഐ കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി കേന്ദ്രസഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടതികള്‍ കോഴ വാങ്ങിയെന്ന് വിവാദ വ്യവസായി സതീഷ് സന പറഞ്ഞിട്ടുണ്ടെന്ന് ഡിഐജി എം കെ സിൻഹ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അസ്താനയ്ക്കെതിരായ അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.