ന്യൂഡൽഹി: രാജ്യത്ത് ആറ് മുതൽ 12 വയസ് പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 15 -നും18 വയസ് പ്രായത്തിനുമിടയിലുള്ള കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. Also Read: നിർദേശങ്ങളിൽ എതിപ്പില്ല, പ്രശാന്തിനെ തള്ളണോ കൊള്ളണോ? കോൺഗ്രസ് നേതൃത്വം രണ്ട് തട്ടിൽ
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.
Also Read: നേരിട്ടുള്ള വിശദീകരണം വേണ്ട, കെ വി തോമസിനെ പദവികളിൽ നിന്ന് നീക്കാൻ കോൺഗ്രസ്
2022 ജനുവരി മൂന്നു മുതലാണ് 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചത്. മാർച്ച് മുതലാണ് 12 വയസിനു മുകളിലേക്കുള്ള കുട്ടികൾ വൈക്സിൻ ഡ്രൈവിന്റെ ഭാഗമായത്.
സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ശുപാർശയെത്തുടർന്നാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.
ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തെയും കൃത്യമായ വിശകലനത്തോടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള വിവരം ഉൾപ്പെടെ സുരക്ഷാ ഡാറ്റ സമർപ്പിക്കാൻ ഡിസിജിഐ ഭാരത് ബയോടെക്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.
5-12 വയസ് പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിന് കോർബൈവാക്സ് നൽകാൻ നേരത്തെ അനുമതി നൽകിയിരുന്നു. നിലവിൽ 12 മുതൽ 14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വാക്സിനാണ് നൽകിവരുന്നത്. കൂടാതെ 12നു മുകളിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്സിൻ നൽകാനും അനുമതിയുണ്ട്.
Also Read: നേരിട്ടുള്ള വിശദീകരണം വേണ്ട, കെ വി തോമസിനെ പദവികളിൽ നിന്ന് നീക്കാൻ കോൺഗ്രസ്
2022 ജനുവരി മൂന്നു മുതലാണ് 15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചത്. മാർച്ച് മുതലാണ് 12 വയസിനു മുകളിലേക്കുള്ള കുട്ടികൾ വൈക്സിൻ ഡ്രൈവിന്റെ ഭാഗമായത്.
സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.