ന്യൂഡൽഹി: കൊവിഷീൽഡിന് പിന്നാലെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെയും വില കുറച്ചു. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കൊവാക്സിൻ സംസ്ഥാനങ്ങളിൽ നിന്നും ഈടാക്കുന്ന തുകയാണ് കുറച്ചിരിക്കുന്നത്.
Also Read : കേരളം ഇനി ആര് ഭരിക്കും; എക്സിറ്റ് പോൾ ഫലങ്ങള്‍ വൈകിട്ടോടെ
സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 600 രൂപയിൽ നിന്നും 400 ആയാണ് കുറച്ചിരിക്കുന്നത്. വാക്സിൻ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് നൽകുന്ന വാക്സിന്റെ തുക ഡോസിന് 1,200 എന്നാണ്.
ഇന്നലെ, കൊവിഷീൽഡ് വാക്സിന്റെ വില ഇന്നലെ കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാവുന്ന വാക്സിന്റെ വില എന്നത് 400ൽ നിന്നും 300ലേക്കാണ് കുറച്ചിരിക്കുന്നത് എന്ന് അദാർ പൂനവല്ല ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
വാക്സിൻ നിര്‍മ്മാതാക്കള്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കൂടുതൽ വാക്സിനുകൾ നിർമ്മിക്കാൻ കമ്പനികൾ തന്നെ അടുത്തിടെ കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കായുള്ള വാക്സിനേഷൻ മെയ് ഒന്ന് ശനിയാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് വാക്സിന്റെ വിലയെ ചൊല്ലി തര്‍ക്കമുണ്ടായത്. നിലവിലുള്ള നിരക്കിൽ നിന്നും 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം മേധാവി ഇന്നലെ വ്യക്തമാക്കി.
Also Read : വിമര്‍ശനം ഫലം കണ്ടു; കൊവിഷീൽഡിന്റെ വില കുറച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
വിലനിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇത് ആന്തരികമായി ധനസഹായത്തോടെയുള്ള പദ്ധതി വികസനവും ക്ലിനിക്കൽ പരീക്ഷണങ്ങളും നിർണ്ണയിച്ചു,” ഭാരത് ബയോടെക് പറഞ്ഞു.
Also Read : കേരളം ഇനി ആര് ഭരിക്കും; എക്സിറ്റ് പോൾ ഫലങ്ങള്‍ വൈകിട്ടോടെ
സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 600 രൂപയിൽ നിന്നും 400 ആയാണ് കുറച്ചിരിക്കുന്നത്. വാക്സിൻ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് നൽകുന്ന വാക്സിന്റെ തുക ഡോസിന് 1,200 എന്നാണ്.
ഇന്നലെ, കൊവിഷീൽഡ് വാക്സിന്റെ വില ഇന്നലെ കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാവുന്ന വാക്സിന്റെ വില എന്നത് 400ൽ നിന്നും 300ലേക്കാണ് കുറച്ചിരിക്കുന്നത് എന്ന് അദാർ പൂനവല്ല ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
വാക്സിൻ നിര്‍മ്മാതാക്കള്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കൂടുതൽ വാക്സിനുകൾ നിർമ്മിക്കാൻ കമ്പനികൾ തന്നെ അടുത്തിടെ കേന്ദ്രത്തിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കായുള്ള വാക്സിനേഷൻ മെയ് ഒന്ന് ശനിയാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് വാക്സിന്റെ വിലയെ ചൊല്ലി തര്‍ക്കമുണ്ടായത്. നിലവിലുള്ള നിരക്കിൽ നിന്നും 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം മേധാവി ഇന്നലെ വ്യക്തമാക്കി.
Also Read : വിമര്‍ശനം ഫലം കണ്ടു; കൊവിഷീൽഡിന്റെ വില കുറച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
വിലനിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇത് ആന്തരികമായി ധനസഹായത്തോടെയുള്ള പദ്ധതി വികസനവും ക്ലിനിക്കൽ പരീക്ഷണങ്ങളും നിർണ്ണയിച്ചു,” ഭാരത് ബയോടെക് പറഞ്ഞു.