ആപ്പ്ജില്ല

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുപി; 15 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടും

കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നിടത്തോളം വരെ നിയന്ത്രണങ്ങള്‍ തുടരും.

Samayam Malayalam 8 Apr 2020, 4:00 pm
ലക്‌നൗ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനം. ലക്നൗ, ആഗ്ര, നോയിഡ എന്നിവടങ്ങളും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണ്ണമായും അടച്ചിടും. ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകളും അടച്ചിടുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി മുതലാകും നിയന്ത്രണം നിലവില്‍ വരുന്നതെന്ന് ചീഫ് സെക്രട്ടറി ആര്‍ കെ തിവാരി അറിയിച്ചു.
Samayam Malayalam Yogi Adityanath PTI



അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദേശം. എന്നാല്‍, ആവശ്യമുള്ളവര്‍ക്ക് പോലീസ് വീട്ടിലെത്തിച്ചു നല്‍കും. ഗൗതം ബുദ്ധ് നഗര്‍, ലക്‌നൗ, ഗാസിയാബാദ്, മീററ്റ്, ആഗ്ര, കാണ്‍പൂര്‍, വാരണാസി, ഷാംലി, ബരേയ്‌ലി, ബുലന്ദ്ഷഹര്‍, ഫിറോസാബാദ്, മഹാരജ്ഗഞ്ച്, സീതാപൂര്‍, ശരണ്‍പൂര്‍, ബസ്തി എന്നീ 15 ജില്ലകളിലാകും പൂര്‍ണ്ണമായും അടച്ചിടുക. ബുധനാഴ്ച വൈകീട്ട് 5 മണിയോടെ സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയുമെന്നും അര്‍ദ്ധരാത്രിയോടെ ഈ പ്രദേശങ്ങള്‍ അടച്ചിടുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.

ഈ ജില്ലകളില്‍ നേരത്തെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് അധികൃതര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. പോലീസ്, മെഡിക്കല്‍ സംഘം, ഹോം ഡെലിവറി എന്നിവയ്ക്ക് മാത്രമായിരിക്കും ഈ ജില്ലകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരിക്കുക. ലോക്ക് ഡൗണ്‍ അവസാനിക്കുന്നിടത്തോളം വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്