ന്യൂഡൽഹി: കൊറോണക്കാലത്ത് സമ്പദ് വ്യവസ്ഥ ദൈവത്തിന്റെ പരീക്ഷണത്തെ നേരിടുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച തിരിച്ചടി നേരിടുമെന്നും അവർ പറഞ്ഞു. കൊവിഡ് മൂലം ഉണ്ടായിരിക്കുന്ന നഷ്ടം നികത്താൻ നികുതി വര്‍ദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Also Read: ഭൂമുഖത്ത് ശേഷിക്കുന്നത് അവർ 50 പേർ; അവരിൽ 10 പേർക്ക് കൊവിഡ്: വൈറസ് ഭീഷണിയിൽ ആൻഡമാൻ ഗോത്രവർഗം
"ഈ വർഷം നാം പ്രത്യേക സാഹചര്യത്തെയാണ് നേരിടുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് തകർച്ചയുണ്ടാക്കുന്ന ദൈവത്തിന്റെ പരീക്ഷണത്തെയാണ് നാം നേരിടുന്നത്." 4-ാം ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിനു ശേഷം മാധ്യമങ്ങലെ കാണുകയായിരുന്നു അവര്‍. കൊവിഡ് ജിഎസ്ടി വരുമാനത്തിൽ കടുത്ത ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Also Read: മുഹറം ഘോഷയാത്ര പാടില്ല; അനുമതി നിഷേധിച്ച് സുപ്രീം കോടതി
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 3 ലക്ഷം കോടി രൂപ നൽകേണ്ടതുണ്ട്. ഇതിൽ 65,000 കോടി സെസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. നിലവിൽ 97000 കോടി രൂപയുടെ ജിഎസ്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു.
Also Read: ഭൂമുഖത്ത് ശേഷിക്കുന്നത് അവർ 50 പേർ; അവരിൽ 10 പേർക്ക് കൊവിഡ്: വൈറസ് ഭീഷണിയിൽ ആൻഡമാൻ ഗോത്രവർഗം
"ഈ വർഷം നാം പ്രത്യേക സാഹചര്യത്തെയാണ് നേരിടുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് തകർച്ചയുണ്ടാക്കുന്ന ദൈവത്തിന്റെ പരീക്ഷണത്തെയാണ് നാം നേരിടുന്നത്." 4-ാം ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിനു ശേഷം മാധ്യമങ്ങലെ കാണുകയായിരുന്നു അവര്‍. കൊവിഡ് ജിഎസ്ടി വരുമാനത്തിൽ കടുത്ത ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Also Read: മുഹറം ഘോഷയാത്ര പാടില്ല; അനുമതി നിഷേധിച്ച് സുപ്രീം കോടതി
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ 3 ലക്ഷം കോടി രൂപ നൽകേണ്ടതുണ്ട്. ഇതിൽ 65,000 കോടി സെസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇനി 2.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. നിലവിൽ 97000 കോടി രൂപയുടെ ജിഎസ്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു.