ആപ്പ്ജില്ല

തബ്ലീഗുകാർ കൊവിഡ് പരത്തിയിട്ടില്ല; കേസ് തള്ളി ബോംബെ ഹൈക്കോടതി

ടൂറിസ്റ്റ് വിസയിൽ എത്തി മതപരമായ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്ന് കോടതി. വിദേശികൾ കൊവിഡ് പരത്തിയതായി തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

Samayam Malayalam 24 Sept 2020, 5:31 pm
മുബൈ: തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത മ്യൻമറിൽ നിന്നുള്ള എട്ട് വിദേശികൾ കൊവിഡ് പരത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
Samayam Malayalam Tablighi Jamaat
തബ്ലിഗ് സമ്മേളനം |PTI


Also Read: ഡല്‍ഹിയില്‍ കൊവിഡിന്‍റെ രണ്ടാം തരംഗമുണ്ടായെന്ന് അരവിന്ദ് കെജ്രിവാള്‍

എട്ട് മ്യാൻമർ സ്വദേശികളെ വിചാരണ ചെയ്യുന്നത് കോടതിയുടെ അധികാരം ദുരുപയോഗം ചെയ്യലാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിഎം ദേശ്പാണ്ഡെ, അമിത് ബി ബോർക്കാർ എന്നിവർ പറഞ്ഞു. ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്ന യാതൊരുവിധ തെളിവുകളും ഇല്ലെന്നും കോടതി പറഞ്ഞു. മാർച്ച് 24 മുതൽ 31 വരെ ഇവരെ ക്വാറന്റൈൻ ചെയ്തിരുന്നുവെന്നും കോടതി പറഞ്ഞു. കൊവിഡ്-19 പരത്താൻ തക്കതായ യാതൊരു പ്രവർത്തനങ്ങളും കറ്റാരോപിതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റാരോപിതർ ഖുറാൻ പാരായണം ചെയ്തത് വിസാ ചട്ടങ്ങളുടെ ലംഘനമല്ലെന്നും കോടതി പറഞ്ഞു.

Also Read: മുതിര്‍ന്ന ആണവ ഗവേഷകന്‍ ഡോ ശേഖര്‍ ബസു കൊവിഡ് ബാധിച്ച് മരിച്ചു

എട്ട് മ്യാൻമർ പൗരന്മാ‍ര്‍ക്കെതിരെ തയ്യാറാക്കിയ എഫ്ഐആ‍ര്‍ കോടതി റദ്ദാക്കി. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയിൽ മ്യാൻമ‍‍ര്‍ പൗരന്മാ‍ര്‍ നെഗറ്റീവായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽത്തന്നെ ഐപിസി 269, 270 പ്രകാരം കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലെത്തി രാജ്യത്ത് മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. അതിനാൽ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 14 ഇവ‍ര്‍ ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്