ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ഏറ്റവും തീവ്രതയേറിയ മാസം ഏതെന്ന് പറഞ്ഞ് അധികൃതർ. രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും ഏതിൻ്റെ ഏറ്റം ഉന്നതിയിൽ നിന്ന മാസമാണ് ജൂലൈ എന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
Also Read: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണം
ജൂലൈ മാസത്തിൽ ഇതുവരെ രാജ്യത്ത് 9.6 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥിനിക്കാണ് ജനുവരി 30ന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് മുതൽ രാജ്യത്തുണ്ടായ മുഴുവൻ കേസുകളുടെ 61.12 ശതമാനമാണിത്. രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ആകെ കൊവിഡ് മരണങ്ങളുടെ 50 ശതമാനമയ 18,000 കേസുകളും ഈ മാസമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ 52,000 പുതിയ കൊവിഡ് കേസുകൾ, പ്രതിദിന കണക്കിലെ ഏറ്റവും കൂടിയതാണ്.
കൊവിഡ് ബാധിതരായവരിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. മൊത്തം കേസുകളുടെ എണ്ണം 15,83,792 ആയി. 10 ലക്ഷത്തോളം രോഗികൾ സുഖം പ്രാപിച്ചു. ജൂലൈ 18 മുതലുള്ള കണക്കെടുത്താൽ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്‌തത്. വരും മാസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. എന്നാൽ ജൂലൈ മാസത്തെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
അതിനിടെ ഇന്നലെ കേന്ദ്ര സർക്കാർ അൺലോക്ക് 3.0 മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും അടഞ്ഞ് കിടക്കും. രാജ്യാന്തര വിമാന സർവീസുകൾക്ക് നിലവിലുള്ള നിയന്ത്രണം തുടരും. ജിം നേഷ്യങ്ങൾ ഓഗസ്‌റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാം. രാത്രിയാത്ര നിരോധനം ഒഴിവാക്കി. അണുനശീകരണം നടത്തിയ ശേഷം മാത്രമേ ജിം നേഷ്യങ്ങങ്ങളും യോഗ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കാൻ പാടുള്ളൂ. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ നടത്താമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Also Read: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണം
ജൂലൈ മാസത്തിൽ ഇതുവരെ രാജ്യത്ത് 9.6 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥിനിക്കാണ് ജനുവരി 30ന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് മുതൽ രാജ്യത്തുണ്ടായ മുഴുവൻ കേസുകളുടെ 61.12 ശതമാനമാണിത്. രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത ആകെ കൊവിഡ് മരണങ്ങളുടെ 50 ശതമാനമയ 18,000 കേസുകളും ഈ മാസമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ 52,000 പുതിയ കൊവിഡ് കേസുകൾ, പ്രതിദിന കണക്കിലെ ഏറ്റവും കൂടിയതാണ്.
കൊവിഡ് ബാധിതരായവരിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. മൊത്തം കേസുകളുടെ എണ്ണം 15,83,792 ആയി. 10 ലക്ഷത്തോളം രോഗികൾ സുഖം പ്രാപിച്ചു. ജൂലൈ 18 മുതലുള്ള കണക്കെടുത്താൽ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്‌തത്. വരും മാസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. എന്നാൽ ജൂലൈ മാസത്തെ അപേക്ഷിച്ച് തീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Also Read: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
അതിനിടെ ഇന്നലെ കേന്ദ്ര സർക്കാർ അൺലോക്ക് 3.0 മാർഗരേഖ പുറത്തിറക്കിയത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും അടഞ്ഞ് കിടക്കും. രാജ്യാന്തര വിമാന സർവീസുകൾക്ക് നിലവിലുള്ള നിയന്ത്രണം തുടരും. ജിം നേഷ്യങ്ങൾ ഓഗസ്‌റ്റ് അഞ്ച് മുതൽ തുറന്ന് പ്രവർത്തിക്കാം. രാത്രിയാത്ര നിരോധനം ഒഴിവാക്കി. അണുനശീകരണം നടത്തിയ ശേഷം മാത്രമേ ജിം നേഷ്യങ്ങങ്ങളും യോഗ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കാൻ പാടുള്ളൂ. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ നടത്താമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.