ഹൈദരാബാദ്։ കൊവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ അടക്കമുള്ള നടപടികള്‍ നടക്കുന്നതിന് ഇടെ ശമ്പളം വെട്ടിച്ചുരുക്കി തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കടത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.
Also Read : നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി ഡൽഹിയിൽ മരിച്ചു
പുതിയ തീരുമാനത്തോടെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇതിന് പുറമെ പെൻഷനും വെട്ടിക്കുറച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതാക്കള്‍ എന്നിവരുടെ അടക്കം ജനപ്രതിനിധികളുടെ ശമ്പളവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 75 ശതമാനമാണ് ഇത്തരത്തില്‍ കുറച്ചിരിക്കുന്നത്.
ഐഎഎസ്, ഐപിഎസ് സ്ഥാനത്തുള്ള ഉന്നതാധികാരികളുടെ അടക്കമുള്ളവരുടെ അടക്കം ശമ്പളം 60 ശതമാനം കട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാകും ഈ സമയത്ത് ലഭിക്കുക.
സമാനമായി തന്നെ പെൻഷനും പകുതി കട്ട് ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍, എത്രനാള്‍ വരെയാണ് ഇത്തരത്തില്‍ ശമ്പളം കട്ട് ചെയ്യുക എന്നത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല എന്നതാണ് ആശങ്ക ഉണര്‍ത്തുന്നത്.
Also Read : യുപിക്ക് പിന്നാലെ കേരളത്തിലും അതിര്‍ത്തിയില്‍ ശുചീകരണം։ എന്നാല്‍ അണുനാശിനി പ്രയോഗമില്ലെന്ന് അധികൃതര്‍
ഇന്നലെയോടെ തെലങ്കാനയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 77ല്‍ എത്തി. ഇതില്‍ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, ലോകത്താകമാനം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ആഗോള തരത്തില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read : നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി ഡൽഹിയിൽ മരിച്ചു
പുതിയ തീരുമാനത്തോടെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം 50 ശതമാനമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇതിന് പുറമെ പെൻഷനും വെട്ടിക്കുറച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍സ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതാക്കള്‍ എന്നിവരുടെ അടക്കം ജനപ്രതിനിധികളുടെ ശമ്പളവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. 75 ശതമാനമാണ് ഇത്തരത്തില്‍ കുറച്ചിരിക്കുന്നത്.
ഐഎഎസ്, ഐപിഎസ് സ്ഥാനത്തുള്ള ഉന്നതാധികാരികളുടെ അടക്കമുള്ളവരുടെ അടക്കം ശമ്പളം 60 ശതമാനം കട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാകും ഈ സമയത്ത് ലഭിക്കുക.
സമാനമായി തന്നെ പെൻഷനും പകുതി കട്ട് ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍, എത്രനാള്‍ വരെയാണ് ഇത്തരത്തില്‍ ശമ്പളം കട്ട് ചെയ്യുക എന്നത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല എന്നതാണ് ആശങ്ക ഉണര്‍ത്തുന്നത്.
Also Read : യുപിക്ക് പിന്നാലെ കേരളത്തിലും അതിര്‍ത്തിയില്‍ ശുചീകരണം։ എന്നാല്‍ അണുനാശിനി പ്രയോഗമില്ലെന്ന് അധികൃതര്‍
ഇന്നലെയോടെ തെലങ്കാനയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 77ല്‍ എത്തി. ഇതില്‍ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, ലോകത്താകമാനം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,000 കടന്നു. ആഗോള തരത്തില്‍ ഏഴ് ലക്ഷത്തോളം ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.