ന്യൂഡൽഹി: രാജ്യത്ത് വരുംദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടായേക്കുമെന്ന് ദേശീയ സാങ്കേതികസമിതി (നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ - എൻ ടി എ ജി ഐ) അധ്യക്ഷൻ ഡോ. എൻ കെ അറോറ. അതേസമയം വാക്സിനേഷൻ കൊവിഡ് വ്യാപനത്തെ തടഞ്ഞുനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാജ്യത്ത് ഒന്നരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയാണെങ്കിൽ കൊവിഡ് വ്യാപനത്തിൽ വൻ വർധനവ് ഉണ്ടായേക്കുമെന്നും ഡോ എൻ കെ അറോറ കൂട്ടിച്ചേർത്തു. അതേസമയം വാക്സിനേഷൻ, രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ തുടങ്ങിയ നടപടികൾ രോഗവ്യാപനത്തെ തടഞ്ഞ് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : യു പി ബിജെപിയിൽ കൂട്ട രാജി; മന്ത്രിയും മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു; എസ് പിയിൽ ചേർന്ന് നേതാക്കൾ
കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങൾകൂടി കണ്ടെത്തി. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ എന്നിവയിൽ മാറ്റമില്ലെന്നും അറോറ ചൂണ്ടിക്കാട്ടുന്നു. ബി എ -1, ബി എ-2, ബി എ -3 എന്നിങ്ങനെ മൂന്ന് ഒമിക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബി എ -1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്.
ഡെൽറ്റയെ അപേക്ഷിച്ച് അതിവ്യാപനമാണ് ബി എ -1 വകഭേദം നടത്തുന്നത്. ‘എസ്-ജീൻ’ ഇല്ലാത്ത ഇത് ആർ ടി പി സി ആർ പരിശോധനയിലൂടെ കണ്ടെത്താനാകും. എന്നാൽ മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകൾ ഉയരാനുള്ള കാരണം ‘സ്റ്റെൽത്ത് വകഭേദം’ ആണ്. കൊൽക്കത്തയിൽ നിന്ന് അയക്കുന്ന 80 ശതമാനം കൊവിഡ് സാമ്പിളുകളും സ്റ്റെൽത്ത് വകഭേദമാണ്.
Also Read : 50,000 കടന്ന് കൊവിഡ് മരണം; കൂടുതൽ രോഗികളും ചെറുപ്പക്കാർ, കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയെന്ന് മന്ത്രി
എന്നാൽ ‘സ്റ്റെൽത്ത് വകഭേദം’ കണ്ടെത്താൻ ജനിതകശ്രേണീകരണ പരിശോധന തന്നെ വേണം. ഇവ ആർ ടി പി സി ആർ പരിശോധനയിലൂടെ കണ്ടെത്താനാകില്ല. ബി എ -3 വകഭേദം മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഏതാനും കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
Also Read : യു പി ബിജെപിയിൽ കൂട്ട രാജി; മന്ത്രിയും മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു; എസ് പിയിൽ ചേർന്ന് നേതാക്കൾ
കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങൾകൂടി കണ്ടെത്തി. വകഭേദങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ എന്നിവയിൽ മാറ്റമില്ലെന്നും അറോറ ചൂണ്ടിക്കാട്ടുന്നു. ബി എ -1, ബി എ-2, ബി എ -3 എന്നിങ്ങനെ മൂന്ന് ഒമിക്രോൺ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബി എ -1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്.
ഡെൽറ്റയെ അപേക്ഷിച്ച് അതിവ്യാപനമാണ് ബി എ -1 വകഭേദം നടത്തുന്നത്. ‘എസ്-ജീൻ’ ഇല്ലാത്ത ഇത് ആർ ടി പി സി ആർ പരിശോധനയിലൂടെ കണ്ടെത്താനാകും. എന്നാൽ മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകൾ ഉയരാനുള്ള കാരണം ‘സ്റ്റെൽത്ത് വകഭേദം’ ആണ്. കൊൽക്കത്തയിൽ നിന്ന് അയക്കുന്ന 80 ശതമാനം കൊവിഡ് സാമ്പിളുകളും സ്റ്റെൽത്ത് വകഭേദമാണ്.
Also Read : 50,000 കടന്ന് കൊവിഡ് മരണം; കൂടുതൽ രോഗികളും ചെറുപ്പക്കാർ, കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയെന്ന് മന്ത്രി
എന്നാൽ ‘സ്റ്റെൽത്ത് വകഭേദം’ കണ്ടെത്താൻ ജനിതകശ്രേണീകരണ പരിശോധന തന്നെ വേണം. ഇവ ആർ ടി പി സി ആർ പരിശോധനയിലൂടെ കണ്ടെത്താനാകില്ല. ബി എ -3 വകഭേദം മഹാരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഏതാനും കേസുകളേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.