ന്യൂഡൽഹി: സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിനുള്ള സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം ലഭിക്കും. തിരുവനന്തപുരം മണ്ഡലത്തിൽ സി ദിവാകരനാണ് മത്സരിക്കുന്നത്. തൃശ്ശൂരിൽ രാജാജി മാത്യു തോസും, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും, വയനാട്ടിൽ പിപി സുനീറുമാണ് മത്സരിക്കുന്നത്. കേരളത്തിൽനിന്നും ആനി രാജയെ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ കേന്ദ്രം ഇടപെട്ടേക്കില്ല.
സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ ഒറ്റ സ്ത്രീകൾപോലും ഇല്ലാത്തതിൽ വിമർശനം ഉണ്ട്. തിരുവനന്തപുരത്ത് ആനി രാജയുടേയും കാനം രാജേന്ദ്രന്റെയും പേര് ഉയർന്നെങ്കിലും മത്സരിക്കാനില്ലെന്ന് കാനം ഉറപ്പിച്ചുപറഞ്ഞു. തുടർന്നാണ് സി ദിവാകരന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ സിപിഐക്കിത് അഭിമാന പോരാട്ടമായിരിക്കും.
നിലവിലെ എംപി സിഎൻ ജയദേവസ് സീറ്റ് നിഷേധിച്ച ശേഷമാണ് തൃശ്ശൂരിൽ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനമെടുത്തിരിക്കുന്നത്.
മാവേലിക്കരയിൽ മൂന്ന് ജില്ലാ കമ്മിറ്റിയിൽനിന്നും ചിറ്റയം ഗോപകുമാറിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടത്. വയനാട്ടിലാകട്ടെ അപ്രതീക്ഷിതമായാണ് സുനീറിന്റെ പേര് മറ്റെല്ലാവരെയും കടത്തിവെട്ടി നേതൃത്വം നിർദ്ദേശിച്ചത്.
സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ ഒറ്റ സ്ത്രീകൾപോലും ഇല്ലാത്തതിൽ വിമർശനം ഉണ്ട്. തിരുവനന്തപുരത്ത് ആനി രാജയുടേയും കാനം രാജേന്ദ്രന്റെയും പേര് ഉയർന്നെങ്കിലും മത്സരിക്കാനില്ലെന്ന് കാനം ഉറപ്പിച്ചുപറഞ്ഞു. തുടർന്നാണ് സി ദിവാകരന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്. ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ സിപിഐക്കിത് അഭിമാന പോരാട്ടമായിരിക്കും.
നിലവിലെ എംപി സിഎൻ ജയദേവസ് സീറ്റ് നിഷേധിച്ച ശേഷമാണ് തൃശ്ശൂരിൽ രാജാജി മാത്യു തോമസിനെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനമെടുത്തിരിക്കുന്നത്.
മാവേലിക്കരയിൽ മൂന്ന് ജില്ലാ കമ്മിറ്റിയിൽനിന്നും ചിറ്റയം ഗോപകുമാറിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടത്. വയനാട്ടിലാകട്ടെ അപ്രതീക്ഷിതമായാണ് സുനീറിന്റെ പേര് മറ്റെല്ലാവരെയും കടത്തിവെട്ടി നേതൃത്വം നിർദ്ദേശിച്ചത്.