ന്യുഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസ് മുറിയും നഷ്ടപ്പെടുമെന്ന ആശങ്കയിൽ സിപിഎം. പതിറ്റാണ്ടുകളായി സിപിഎം പാര്‍ട്ടി ഓഫീസായി ഉപയോഗിച്ചിരുന്ന 135-ാം നമ്പര്‍ മുറി നഷ്ടപ്പെടുമോ എന്നാണ് സിപിഎം ഉറ്റു നോക്കുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങിയതോടെയാണ് ആശങ്ക ശക്തമായത്. നിലവിൽ രാജ്യസഭയിൽ സിപിഎമ്മിന് അഞ്ച് എംപിമാരുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി എംപിമാരുടെ എണ്ണം ഒൻപതായി ചുരുങ്ങിയപ്പോഴും ഓഫീസ് നഷ്ടപ്പെടുമെന്ന ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ സീതാറാം യെച്ചൂരി രാജ്യസഭാംഗമായിരുന്നതിനാൽ പ്രശ്മമുണ്ടായില്ല. എന്നാൽ ഇനി മത്സരിക്കാനില്ലെന്ന് യെച്ചൂരി നിലപാടെടുത്തതോടെ ശക്തരായ നേതാക്കളില്ലാത്ത അവസ്ഥയും സിപിഎം നേരിടുന്നുണ്ട്.
2014ൽ മികച്ച പ്രകടനം കാഴ്ചവെച്ച് 43 സീറ്റ് നേടിയ സിപിഎമ്മിന് പാര്‍ലമെന്റിലും മികച്ച പരിഗണന ലഭിച്ചിരുന്നു. എന്നാൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിയുകയും കേരളത്തിൽ വിജയം ഒരു സീറ്റിലൊതുങ്ങുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സിപിഐയ്ക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു. എംപിമാര്‍ക്ക് വിശ്രമിക്കാനും പ്രത്യേക സാഹചര്യങ്ങളിൽ വാര്‍ത്താസമ്മേളനങ്ങളും മറ്റും നടത്താനും ഇടമൊരുക്കിയിരുന്ന പാര്‍ലമെന്റ് കെട്ടിടത്തിലെ മുറി നഷ്ടപ്പെടാനുള്ള സാഹചര്യമാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്.
2014ൽ മികച്ച പ്രകടനം കാഴ്ചവെച്ച് 43 സീറ്റ് നേടിയ സിപിഎമ്മിന് പാര്‍ലമെന്റിലും മികച്ച പരിഗണന ലഭിച്ചിരുന്നു. എന്നാൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും തകര്‍ന്നടിയുകയും കേരളത്തിൽ വിജയം ഒരു സീറ്റിലൊതുങ്ങുകയും ചെയ്തതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സിപിഐയ്ക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു. എംപിമാര്‍ക്ക് വിശ്രമിക്കാനും പ്രത്യേക സാഹചര്യങ്ങളിൽ വാര്‍ത്താസമ്മേളനങ്ങളും മറ്റും നടത്താനും ഇടമൊരുക്കിയിരുന്ന പാര്‍ലമെന്റ് കെട്ടിടത്തിലെ മുറി നഷ്ടപ്പെടാനുള്ള സാഹചര്യമാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത്.