ആപ്പ്ജില്ല

മോദിയുടെ വാക്ക് വിശ്വാസത്തിലെടുക്കാനാകില്ല; പ്രധാനമന്ത്രി പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലച്ചു: കെകെ ശൈലജ

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചെങ്കിലും വിവിധ കര്‍ഷക സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് മുൻ മന്ത്രിയുടെ വാക്കുകള്‍.

Samayam Malayalam 24 Nov 2021, 11:10 am

ഹൈലൈറ്റ്:

  • പ്രധാനമന്ത്രിയ്ക്കെതിരെ കെകെ ശൈലജ
  • മോദിയുടെ മാപ്പ് മുഖവിലയ്ക്കെടുക്കില്ല
  • സമരം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 259436275_4619939231427355_653884690613143152_n
കെകെ ശൈലജ സമ്മേളനത്തിൽ Photo: Facebook
മംഗളൂരു: കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ മാപ്പ് മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലഡജ. കൊവിഡ് മഹാമാരിയുടെ മറവിൽ മോദി രാജ്യത്തെ വിറ്റുതുലച്ചതായും സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ കെ കെ ശൈലജ പറഞ്ഞു. സിപിഎം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് കാലത്ത് സ്വകാര്യ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായെങ്കിലും പിടിച്ചു നിന്നത് പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നുവെന്നും എന്നാൽ ആ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

Also Read: മിസ് കേരള വിജയികളുടെ മരണം: ദുരൂഹതയുണ്ടെന്ന് കമ്മീഷണർ, അന്വേഷണം അവസാന ഘട്ടത്തിൽ

കഴിഞ്ഞ ഗുരുനാനാക്ക് ജയന്തി ദിവസത്തിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കുന്നതായി അറിയിച്ചത്. രാജ്യത്തെ കര്‍ഷകരോടു ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങള്‍ പിൻവലിക്കുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായരുന്നു പ്രധാനമന്ത്രി അറിയിച്ചത്.

രാജ്യത്ത് കരാര്‍ കൃഷി നടപ്പാക്കാനും കുത്തകകള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കര്‍ഷകരുമായി ഇടപാടുകള്‍ നടത്താനും സഹായിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍. എന്നാൽ പുതിയ നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് ആരോപിച്ച് ഒരു വര്‍ഷത്തിലേറെയായി നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാൽ സമരം ഉടൻ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സിപിഎമ്മിൻ്റെയും സിപിഐയുടെയും പോഷകസംഘടകള്‍ അടക്കം സമരരംഗത്തുണ്ട്.

Also Read: സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമ; മകൾ അനുഭവിച്ചത് ക്രൂര പീഡനമെന്ന് മോഫിയയുടെ പിതാവ്

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കര്‍ഷകര്‍ക്ക് വിശ്വാസമില്ലാത്തതാണ് സമരം തുടരാൻ കാരണമെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രഖ്യാപനം നടത്തിയെങ്കിലും വിഷയം മന്ത്രിസഭായോഗത്തിൽ ചര്‍ച്ചയാകുകയോ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിക്കുകയോ ചെയ്തിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായ രാഷ്ട്രീയനേട്ടത്തിനാണ് ഉപയോഗിച്ചതെന്നാണ് നേതാക്കളുടെ വിമര്‍ശനം.

പ്രധാനമന്ത്രി കാര്‍ഷികമേഖല കോര്‍പ്പറേറ്റ് വത്കരിക്കുന്നത് ന്യായീകരിക്കാൻ ശ്രമിച്ചെന്നും രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ ചെറുവിഭാഗത്തിൻ്റെ പ്രതിഷേധമാക്കി മാറ്റാൻ ശ്രമിച്ചെന്നും കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാൻ കഴിയാത്തതിൽ പ്രധാനമന്ത്രി സത്യത്തിൽ ആഗോള കുത്തകകളോടാണ് മാപ്പ് പറഞ്ഞതെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാരിൻ്റെ പിന്മാറ്റം താത്കാലികമാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിൻ്റെ പ്രസ്താവന ചൂണ്ടിക്കാട്ടി സംഘടനകള്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്‍റിൻ്റെ ശീതകാല സമ്മേളനത്തിൽ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാൻ ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ബില്ലും തയ്യാറായിട്ടുണ്ട്. ബുധനാഴ്ച തന്നെ പാര്‍ലമെന്‍റ് ബില്ലിന് അംഗീകാരം നല്‍കിയേക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു വിവാദമായ നിയമങ്ങള്‍ സര്‍ക്കാര്‍ പാസാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്