ചെന്നൈ: മധുര ചുവപ്പിക്കാൻ സിപിഎം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സു വെങ്കടേശനാണ് സ്ഥാനാർത്ഥി. പതിനഞ്ച് വർഷങ്ങൾക്കു ശേഷമാണ് സിപിഎം മധുരയിൽനിന്നും ജനവിധി തേടുന്നത്. സീറ്റ് സിപിഎമ്മിന് നൽകുന്നതായി ഡിഎംകെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പോളിറ്റ് ബ്യൂറോ അംഗമായ സു വെങ്കടേശനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സു വെങ്കടേശൻ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ്. നീണ്ടകാലത്തെ പ്രവർത്തനത്തിന്റെ അംഗീകാരമായാണ് സു വെങ്കിടേശന്റെ സ്ഥാനാർത്ഥിത്വത്തെ പാർട്ടി പ്രവർത്തകർ കാണുന്നത്. 2006ൽ എഐഎഡിഎംകെ നേതാവ് തിരുപരാൻകുന്ദ്രത്തിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 12,686 വോട്ടുകൾക്കാണ് സു വെങ്കടേശൻ പരാജയപ്പെട്ടത്.
മധുരയുടെ വികസനം ലക്ഷ്യമിട്ടാണ് താൻ മത്സരത്തിനിറങ്ങുന്നതെന്ന് സു വെങ്കടേശൻ പറഞ്ഞു. പൈതൃക നഗരമായ മധുരയെ കേന്ദ്രസർക്കാർ അഞ്ച് വർഷവും അവഗണിച്ചെന്നും സു വെങ്കടേശൻ പറഞ്ഞു.
മധുരയുടെ വികസനം ലക്ഷ്യമിട്ടാണ് താൻ മത്സരത്തിനിറങ്ങുന്നതെന്ന് സു വെങ്കടേശൻ പറഞ്ഞു. പൈതൃക നഗരമായ മധുരയെ കേന്ദ്രസർക്കാർ അഞ്ച് വർഷവും അവഗണിച്ചെന്നും സു വെങ്കടേശൻ പറഞ്ഞു.