ദക്ഷിണ ത്രിപുരയിൽ സിപിഐഎം സംഘടിപ്പിച്ച റാലിക്കുപിന്നാലെ വ്യാപക അക്രമം. അക്രമി സംഘം വീട്ടിൽ കയറി ആക്രമിച്ചതിനെത്തുടർന്ന് വനിതാ നേതാവ് കൊല്ലപ്പെട്ടു. സിപിഐഎം പ്രവർത്തകയും അധ്യാപക സംഘടനാ നേതാവുമായ അനിമാ ദാസാണ് ഭർത്താവിനെ അക്രമികളിൽനിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.
റാഫേൽ കരാറിൽ അന്വേഷണം ആവശ്യപ്പട്ട് ശനിയാഴ്ച ബെലോണിയയിൽ സിപിഐഎം നടത്തിയ ജൻ എക്ത, ജൻ അധികാർ റാലിക്കെതിരെ കല്ലേറും അക്രമവും നടന്നിരുന്നു. ദക്ഷിണ ത്രിപുര ജില്ലാ സെക്രട്ടറി ബസുദേബ് മജുംദാർ അടക്കമുള്ള 20 പേർക്ക് പരിക്കേറ്റിരുന്നു.
ത്രിപുരയിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്ന ആദ്യത്തെ വനിതയാണ് അനിമാ ദാസ്. ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിൽ വന്നശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് അനിമയെന്നും സിപിഐഎം നേതാക്കൾ വ്യക്തമാക്കി. പൊലീസ് നോക്കിനിൽക്കെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്നും സിപിഐഎം ആരോപിച്ചു. അനിമ സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയായിരുന്നു.
അതേസമയം ഇത്തരത്തിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ഏർപ്പാടാണെന്ന് ബിജെപി വക്താവ് അശോക് സിൻഹ പറഞ്ഞു.
റാഫേൽ കരാറിൽ അന്വേഷണം ആവശ്യപ്പട്ട് ശനിയാഴ്ച ബെലോണിയയിൽ സിപിഐഎം നടത്തിയ ജൻ എക്ത, ജൻ അധികാർ റാലിക്കെതിരെ കല്ലേറും അക്രമവും നടന്നിരുന്നു. ദക്ഷിണ ത്രിപുര ജില്ലാ സെക്രട്ടറി ബസുദേബ് മജുംദാർ അടക്കമുള്ള 20 പേർക്ക് പരിക്കേറ്റിരുന്നു.
ത്രിപുരയിൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയാകുന്ന ആദ്യത്തെ വനിതയാണ് അനിമാ ദാസ്. ബിജെപി-ഐപിഎഫ്ടി സഖ്യം അധികാരത്തിൽ വന്നശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് അനിമയെന്നും സിപിഐഎം നേതാക്കൾ വ്യക്തമാക്കി. പൊലീസ് നോക്കിനിൽക്കെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയതെന്നും സിപിഐഎം ആരോപിച്ചു. അനിമ സിപിഐഎമ്മിന്റെ സജീവ പ്രവർത്തകയായിരുന്നു.
അതേസമയം ഇത്തരത്തിൽ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സിപിഐഎമ്മിന്റെ സ്ഥിരം ഏർപ്പാടാണെന്ന് ബിജെപി വക്താവ് അശോക് സിൻഹ പറഞ്ഞു.