ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കലാപത്തിൻ്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം ആക്രമണത്തിന് ഇരയായവരെ ശിക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചനയുടെ ഫലമാണ് ഡൽഹി കലാപം. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ സമൂഹത്തിൽ സ്വതന്ത്രമായി കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഡൽഹി കലാപം: 10,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; 15 പേര്‍ക്കെതിരെ യുഎപിഎയും ആയുധ നിയമവും ചുമത്തി
പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങളെ കലാപവുമായി ബന്ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിലാണ് അന്വേഷണം നടക്കുന്നത്. കലാപക്കേസിലെ യാഥാർഥ പ്രതികൾ സ്വതന്ത്രമായി വിലസുമ്പോൾ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ അറസ്‌റ്റിലായി. കലാപത്തിൻ്റെ കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കാതെയാണ് ഇത്തരത്തിൽ നീക്കം നടന്നതെന്നും യെച്ചൂരി പറഞ്ഞു.
കാബിനറ്റ് മന്ത്രിമാരും ദേശീയ നേതാക്കളും ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ വിദ്വോഷ പ്രസംഗവും പ്രസ്‌താവനയും നടത്തി. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമായിരുന്നു ഇത്തരം പ്രസ്‌താവനകൾ. ഇതിനെതിരെ ഒരു തരത്തിലുള്ള അന്വേഷണവും നടപടിയും ഉണ്ടായില്ല. 53 പേർക്ക് ജീവൻ നഷ്‌ടമാകുകയും വൻ നാശ നഷ്‌ടങ്ങൾ ഉണ്ടാകുകയും ചെയ്‌ത കലാപത്തിൻ്റെ എഫ് ഐ ആർ സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകിയ ജഡ്‌ജിയെ രാത്രി തന്നെ സ്ഥലം മാറ്റുകയാണ് ചെയ്‌തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസ് എഴുതി തയ്യാറാക്കിയ രാഷ്‌ട്രീയ തിരക്കഥ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനാണ് ഉത്തരവിടേണ്ടതെന്നും രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി പറഞ്ഞു. കലാപക്കേസ് അന്വേഷണത്തിലെ ആശങ്ക പങ്കുവയ്‌ക്കാനാണ് അദ്ദേഹം രാഷ്‌ട്രപതിയെ കണ്ടത്.
Also Read: കൊവിഡ് ദുരിതത്തിൽ ലോകത്ത് രണ്ടാമത്; പക്ഷെ മോദി സർക്കാർ 'രക്ഷപെട്ടു'; കേന്ദ്രത്തെ വിമർശിച്ച് സിഎൻഎൻ റിപ്പോർട്ട്
ഡൽഹി കലാപക്കേസിൽ 10,000 ത്തിലധികം പേജുള്ള കുറ്റപത്രം ഡൽഹി പോലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസിൻ്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചത്.
Also Read: ഡൽഹി കലാപം: 10,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; 15 പേര്‍ക്കെതിരെ യുഎപിഎയും ആയുധ നിയമവും ചുമത്തി
പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങളെ കലാപവുമായി ബന്ധിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിലാണ് അന്വേഷണം നടക്കുന്നത്. കലാപക്കേസിലെ യാഥാർഥ പ്രതികൾ സ്വതന്ത്രമായി വിലസുമ്പോൾ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ അറസ്‌റ്റിലായി. കലാപത്തിൻ്റെ കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കാതെയാണ് ഇത്തരത്തിൽ നീക്കം നടന്നതെന്നും യെച്ചൂരി പറഞ്ഞു.
കാബിനറ്റ് മന്ത്രിമാരും ദേശീയ നേതാക്കളും ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ വിദ്വോഷ പ്രസംഗവും പ്രസ്‌താവനയും നടത്തി. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമായിരുന്നു ഇത്തരം പ്രസ്‌താവനകൾ. ഇതിനെതിരെ ഒരു തരത്തിലുള്ള അന്വേഷണവും നടപടിയും ഉണ്ടായില്ല. 53 പേർക്ക് ജീവൻ നഷ്‌ടമാകുകയും വൻ നാശ നഷ്‌ടങ്ങൾ ഉണ്ടാകുകയും ചെയ്‌ത കലാപത്തിൻ്റെ എഫ് ഐ ആർ സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകിയ ജഡ്‌ജിയെ രാത്രി തന്നെ സ്ഥലം മാറ്റുകയാണ് ചെയ്‌തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസ് എഴുതി തയ്യാറാക്കിയ രാഷ്‌ട്രീയ തിരക്കഥ പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനാണ് ഉത്തരവിടേണ്ടതെന്നും രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി പറഞ്ഞു. കലാപക്കേസ് അന്വേഷണത്തിലെ ആശങ്ക പങ്കുവയ്‌ക്കാനാണ് അദ്ദേഹം രാഷ്‌ട്രപതിയെ കണ്ടത്.
Also Read: കൊവിഡ് ദുരിതത്തിൽ ലോകത്ത് രണ്ടാമത്; പക്ഷെ മോദി സർക്കാർ 'രക്ഷപെട്ടു'; കേന്ദ്രത്തെ വിമർശിച്ച് സിഎൻഎൻ റിപ്പോർട്ട്
ഡൽഹി കലാപക്കേസിൽ 10,000 ത്തിലധികം പേജുള്ള കുറ്റപത്രം ഡൽഹി പോലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസിൻ്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചത്.