റായ്പൂർ: ഛത്തീസ്ഗഡിലെ ധംതരി ജില്ലയിൽ സിആർപിഎഫും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽമ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേറ്റു. ഭോപ്പാൽ സ്വദേശി ഹരീഷ് ചന്ദ്രപാൽ (44) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാൻ സുധീർ കുമാറിന്റെ നില ഗുരുതരമല്ല. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്കും പരിക്കേറ്റതായി ഡിജിപി സുന്ദർ രാജ് പറഞ്ഞു. സംഘത്തിലുള്ളവരുടെ മൃതദേഹം കൊണ്ടുപോകുന്ന പതിവുള്ളതിനാൽ മാവോയിസ്റ്റുകളുടെ മൃതദേഹം ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലിൽ എത്ര മാവോവാദികൾ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച കങ്കർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫും ജില്ലാ പോലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കുവേണ്ടി തെരച്ചിൽ നടത്തിയത്.
ഛത്തീസ്ഗഡ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ജവാന്മാരുടെ കൊലപാതകത്തിൽ അനുശോചിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച കങ്കർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫും ജില്ലാ പോലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കുവേണ്ടി തെരച്ചിൽ നടത്തിയത്.
ഛത്തീസ്ഗഡ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ജവാന്മാരുടെ കൊലപാതകത്തിൽ അനുശോചിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.