ചെന്നൈ: 'നിവാർ' ചുഴലിക്കാറ്റ് തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭീതിയോടെ തമിഴ്‌നാട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിവാർ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നവംബർ 25ന് കര തൊടും.
Also Read: കൊവിഡിനിടയിലും 'കുംഭമേള'യ്ക്ക് തടസമില്ല; ഹരിദ്വാറില്‍ പതിവുപോലെ നടക്കുമെന്ന് മുഖ്യമന്ത്രി
ചെന്നൈയ്‌ക്കും പുതുച്ചേരിക്കും ഇടയിലായിട്ടാകും നിവാർ കര തൊടുക. ചെന്നൈ, ചെങ്കൽപ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂർ, മയിലാടുതുറൈ എന്നീ ജില്ലകളിലും പുതുച്ചേരിയിലുമാകും കാറ്റ് നാശം വിതയ്‌ക്കുക. ഈ സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ ജാഗ്രത നിർദേശം നൽകി.
ചെന്നൈയ്‌ക്ക് 740 കിലോമീറ്റർ അകലെയാണ് ന്യൂന മർദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിനകം ഇത് ചുഴലിക്കാറ്റായി മാറി നവംബർ 25ന് ഉച്ച്കഴിഞ്ഞ് കര തൊടും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാർ കര തൊടുമ്പോള്‍ 60 മുതല്‍ 120വരെ കിലോമീറ്റര്‍ വേഗത ചുഴലിക്കാറ്റിന് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ആറ് ജില്ലകൾക്ക് ഭീഷണയാകുന്ന 'നിവാർ' കടുത്ത നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയേക്കും. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 20 പേരടങ്ങുന്ന മുന്ന് സംഘം ചിദംബരത്തേക്കും കടലൂരിലേക്കും തിരിച്ചു.
Also Read: 'കൊടും തണുപ്പ്'; വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്, ഈ ഗ്രാമത്തില്‍ രോഗബാധയേല്‍ക്കാത്തത് ഒരാള്‍ക്ക് മാത്രം !
മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കടലിൽ പോകരുതെന്ന നിർദേശം മത്സ്യത്തൊഴിലാളികൾക്ക് നൽകി. തീരദേശ പ്രദേശങ്ങളിൽ സുരക്ഷിതമല്ലാതെ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ ആരംഭിച്ചു. നിവാർ കാരുത്താർജ്ജിക്കുമെങ്കിലും കേരളത്തിന് ഭീഷണിയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.
Also Read: കൊവിഡിനിടയിലും 'കുംഭമേള'യ്ക്ക് തടസമില്ല; ഹരിദ്വാറില്‍ പതിവുപോലെ നടക്കുമെന്ന് മുഖ്യമന്ത്രി
ചെന്നൈയ്‌ക്കും പുതുച്ചേരിക്കും ഇടയിലായിട്ടാകും നിവാർ കര തൊടുക. ചെന്നൈ, ചെങ്കൽപ്പേട്ട്, വിഴുപുരം, കാഞ്ചീപുരം, കടലൂർ, മയിലാടുതുറൈ എന്നീ ജില്ലകളിലും പുതുച്ചേരിയിലുമാകും കാറ്റ് നാശം വിതയ്‌ക്കുക. ഈ സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശക്തമായ ജാഗ്രത നിർദേശം നൽകി.
ചെന്നൈയ്‌ക്ക് 740 കിലോമീറ്റർ അകലെയാണ് ന്യൂന മർദ്ദമുള്ളത്. അടുത്ത 24 മണിക്കൂറിനകം ഇത് ചുഴലിക്കാറ്റായി മാറി നവംബർ 25ന് ഉച്ച്കഴിഞ്ഞ് കര തൊടും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ നിവാർ കര തൊടുമ്പോള്‍ 60 മുതല്‍ 120വരെ കിലോമീറ്റര്‍ വേഗത ചുഴലിക്കാറ്റിന് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ആറ് ജില്ലകൾക്ക് ഭീഷണയാകുന്ന 'നിവാർ' കടുത്ത നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയേക്കും. ഈ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 20 പേരടങ്ങുന്ന മുന്ന് സംഘം ചിദംബരത്തേക്കും കടലൂരിലേക്കും തിരിച്ചു.
Also Read: 'കൊടും തണുപ്പ്'; വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ്, ഈ ഗ്രാമത്തില്‍ രോഗബാധയേല്‍ക്കാത്തത് ഒരാള്‍ക്ക് മാത്രം !
മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കടലിൽ പോകരുതെന്ന നിർദേശം മത്സ്യത്തൊഴിലാളികൾക്ക് നൽകി. തീരദേശ പ്രദേശങ്ങളിൽ സുരക്ഷിതമല്ലാതെ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ ആരംഭിച്ചു. നിവാർ കാരുത്താർജ്ജിക്കുമെങ്കിലും കേരളത്തിന് ഭീഷണിയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.