ഭോപ്പാല്‍: മധ്യപ്രദേശിൽ ദളിത് ആക്ടിവിസ്റ്റിനെ ക്രൂരമായി മർദ്ദിച്ച് മൂത്രം കുടിപ്പിച്ച് അക്രമികൾ. 33കാരനായ ദളിത് വിവരാവകാശ പ്രവർത്തകനാണ് ക്രൂരതയ്ക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശശികാന്ത് ജാദവ് എന്ന യുവാവ് ഡൽഹി എയിംസിൽ ചികിത്സയിലാണ്.
Also Read : 'പതിവായി വീടിന് മുന്നിലൂടെ പ്രഭാത സവാരി നടത്തുന്നു'; യുവാവിന് അയൽവാസിയുടെ ക്രൂരമർദനം
മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ യുവാവിനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഡൽഹി എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഫെബ്രുവരി 23നായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Also Read : സ്ഥാനാർഥികളെ കണ്ടെത്തൽ എളുപ്പമായിരുന്നില്ല; യുപിയിൽ മത്സരിച്ച എല്ലാ സീറ്റിലും വിജയിക്കുമെന്ന് ഉറപ്പില്ല: കെസി വേണുഗോപാൽ
പനിഹാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബർഹി ഗ്രാമപഞ്ചായത്തിലെ വിവരങ്ങളാണ് ദാജവ് വിവരാവകാശ പ്രകാരം തേടിയത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ വിളിച്ച് വരുത്തിയ സംഘം റൂമിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനൊടുവിൽ തന്നെ നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്. തട്ടിക്കൊണ്ടുപോകൽ വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.