സഹറൻപൂർ: ഫത്തേപ്പൂർ ഗ്രാമത്തിൽ 22 കാരനായ ദളിത് യുവാവിനെ ഉയർന്ന ജാതിക്കാരൻ വെടിവെച്ചു കൊന്നു. ഉയർന്ന ജാതിക്കാരും ദളിതരും തമ്മിലുണ്ടായ ഒരു തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് സൂപ്രണ്ട് ജഗദീഷ് ശർമ്മ പറഞ്ഞു. നരേന്ദ്രയെന്ന യുവാവാണ് കൊല്ലപ്പെട്ടത്.ഗ്രാമത്തിലെ പഞ്ചായത്ത് ഓഫീസിനു സമീപം മൂത്രമൊഴിക്കാൻ ശ്രമിച്ചതിനാണ് നരേന്ദ്രനെ വെടിവെച്ച് കൊന്നത്.
നരേന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും അമ്മാവനെയും സംഘം മർദ്ദിച്ചതായും എസ്.പി അറിയിച്ചു. ജോണി, മോഹൻ സിംഗ്, സുരേന്ദ്ര ലാൽ, പങ്കജ് എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് നരേന്ദ്രന്റെ പിതാവ് പരാതി നൽകി. പരാതിയെ തുടർന്ന് ഇവർ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമീണർ നരേന്ദ്രന്റെ മൃതശരീരവുമായി റോഡ് ഉപരോധിച്ചു. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിനെയും പി.എ.സി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
നരേന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെയും അമ്മാവനെയും സംഘം മർദ്ദിച്ചതായും എസ്.പി അറിയിച്ചു. ജോണി, മോഹൻ സിംഗ്, സുരേന്ദ്ര ലാൽ, പങ്കജ് എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് നരേന്ദ്രന്റെ പിതാവ് പരാതി നൽകി. പരാതിയെ തുടർന്ന് ഇവർ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമീണർ നരേന്ദ്രന്റെ മൃതശരീരവുമായി റോഡ് ഉപരോധിച്ചു. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസിനെയും പി.എ.സി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.