ആപ്പ്ജില്ല

ഉനയിലെ ദളിതർക്ക് ഇന്ന് അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യദിനം

എന്നാൽ മാർച്ച് തടസപ്പെടുത്താനായി സംഘപരിവാറുകാര്‍ പല തവണ ശ്രമിച്ചിരുന്നു.

TNN 15 Aug 2016, 4:50 pm
ഉന: ഗുജറാത്തിലെ ഒരു കൂട്ടം മനുഷ്യർ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യത്തിലേക്ക് ചവിട്ടി കയറിക്കൊണ്ടാണ്.സംഘപരിവാർ ഭീകരതക്കെതിരെ കഴിഞ്ഞ പത്തു ദിവസമായി ഗുജറാത്തിലെ ദളിതർ തുടർന്നു വരുന്ന അസ്‌മിത (അഭിമാന)മാർച്ചിന്‍റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിന് തോട്ടിപ്പണിയിൽ നിന്നും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ദളിതർ ദേശീയ പതാക ഉയർത്തി.ഈ മാസം നാലിന് അഹമ്മദാബാദിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.പശുവിൻ്റെ തോലുരിച്ചതിൻ്റെ പേരിൽ ദളിത് യുവാക്കളെ മർദ്ദിച്ചതിനെതിരെയുള്ള രോഷം ആളിക്കത്തിച്ചുകൊണ്ട് എത്തിയ മാർച്ചിൽ നിരവധി പേരാണ് പങ്കെടുത്തത്.
Samayam Malayalam daliths in gujarath hosted flag of independence
ഉനയിലെ ദളിതർക്ക് ഇന്ന് അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യദിനം


മാർച്ചിന് വൻ സ്ഥീകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചത്. വിവിധ ദളിത് ഗ്രാമങ്ങളിൽ നിന്നായി നിരവധി പേർ മാ‍ർച്ചിൽ പങ്കെടുത്തു. എന്നാൽ മാർച്ച് തടസപ്പെടുത്താനായി സംഘപരിവാറുകാര്‍ പല തവണ ശ്രമിച്ചിരുന്നു.

ഉനയിലെ സർക്കാർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന റാലിയിൽ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാക ഉയർത്തി.ദളിത് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറും സമാപന സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.



ഇനി ഒരു ദളിതനും ചത്ത മൃഗങ്ങളെ സംസ്കരിക്കില്ല.പകരം ഉപജീവനത്തിനായി സർക്കാരിൽ നിന്നും ഭൂമി ആവശ്യപ്പെടും എന്ന് ഇവർ ആഹ്വാനം ചെയ്തു. ദളിത് നേതാവ് ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.വിവിധ ദളിത് സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ സംഘടനകളും മാര്‍ച്ചിന് പിന്തുണയുമായി എത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്