ഗ്വാളിയാർ: ബാലക്കോട് വ്യോമസേന നടത്തിയ ആക്രമണത്തിൽ തെളിവ് ആവശ്യമുള്ളവരെ സൈനികർക്കൊപ്പം കൊണ്ടുപോകണമെന്ന് ആർഎസ്എസ് നേതാവ്. ഇത്തരത്തിൽ ചോദ്യങ്ങളുന്നയിക്കുന്നവരുടെ ദേശീയ ബോധവും വിശ്വാസവും അതിശയകരമാണെന്നും ആർഎസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ പറഞ്ഞു. താൻ ഒരുപാട് സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണ് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ സംശയം ഉന്നയിക്കുന്നത്. ഒരു സൈനിക നീക്കം നടക്കുമ്പോൾ അത്തരക്കാരെയും സൈനികർക്കൊപ്പം കൊണ്ടുപോകണമെന്നും അത്തരക്കാർ ആശയക്കുഴപ്പം മാത്രമാണ് സൃഷ്ടിക്കുന്നതെന്നും ദത്താത്രേയ പറഞ്ഞു.
ബാലക്കോട്ടിൽ ഇന്ത്യൻ എയർഫോഴ്സ് നടത്തിയ ആക്രമണത്തിൽ തെളിവ് ചോദിച്ച പ്രതിപക്ഷത്തിനെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാൻ സമ്മതിച്ചു എന്നിരിക്കിലും ഇന്ത്യയുടെ ചോറുണ്ണുന്നവർ പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനയാണ് നടത്തുന്നതെന്നും മോദി പറഞ്ഞിരുന്നു.
ബാലക്കോട്ടിൽ ഇന്ത്യൻ എയർഫോഴ്സ് നടത്തിയ ആക്രമണത്തിൽ തെളിവ് ചോദിച്ച പ്രതിപക്ഷത്തിനെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇന്ത്യ നടത്തിയ വ്യോമാക്രമണം പാകിസ്ഥാൻ സമ്മതിച്ചു എന്നിരിക്കിലും ഇന്ത്യയുടെ ചോറുണ്ണുന്നവർ പാകിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനയാണ് നടത്തുന്നതെന്നും മോദി പറഞ്ഞിരുന്നു.